തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് കേന്ദ്രസര്‍ക്കാര്‍ 1000 ഇലക്‌ട്രിക് ബസുകള്‍ നല്‍കും. 250 ബസുകള്‍ സൗജന്യമായി നല്‍കുമ്ബോള്‍, ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്‍ വാടക നല്‍കേണ്ടവയാണ്. ഇതിന്റെ ഡ്രൈവറെ ഉള്‍പ്പെടെയാണ് കേന്ദ്രം നല്‍കുക. ഈ വര്‍ഷത്തോടെ ഫോസില്‍ ഇന്ധനത്തോട് പൂര്‍ണമായും വിടപറയാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

രണ്ട് പദ്ധതികളിലായാണ് ആയിരം ബസുകള്‍ കെഎസ്‌ആര്‍ടിസിക്ക് നല്‍കുക. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷന്‍ ഓഫ് സിറ്റി സര്‍വീസ് സ്കീമില്‍ ഉള്‍പ്പെടുത്തി 250 ഇ ബസുകള്‍ സൗജന്യമായി നല്‍കും. ഊര്‍ജ്ജ വകുപ്പിന്റെ നാഷണല്‍ ബസ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് ബാക്കിയുള്ള 750 ബസുകള്‍ നല്‍കുക. ശരാശരി ഒരു കോടി രൂപ വിലവരുന്ന ബസുകളാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിനായി നല്‍കുക. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്ബത്തികഭദ്രതയും ഉറപ്പാക്കാനാകുമെന്നാണ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ- ബസുകള്‍.നഗര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. ഊര്‍ജ്ജ വകുപ്പിന്റെ നാഷണല്‍ ബസ് പ്രോഗ്രം പ്രകാരം ലഭിക്കുന്ന 750 ബസുകള്‍ക്ക് ഡ്രൈവറുടെ ശമ്ബളം ഉള്‍പ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നല്‍കണം.ഡ്രൈവറെ നല്‍കുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നിലവിലെ ബസുകളെ സി.എന്‍.ജിയിലേക്കും എല്‍.എന്‍.ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരുന്നു. സി.എന്‍.ജിയുടെ വില കുറയുന്നതിനുസരിച്ച്‌ 3000 ഡീസല്‍ ബസുകള്‍ കൂടി സി.എന്‍.ജിയിലേക്ക് മാറ്റും. പരീക്ഷണാടിസ്ഥാനത്തില്‍ 5 ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റിയത് വിജയം കണ്ടിരുന്നു. തിരുവനന്തപുരത്ത് ഇപ്പോള്‍ 82-83 രൂപയാണ് കിലോഗ്രാമിന് സി.എന്‍.ജി വില.

അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എ.പി.എം) സി.എന്‍.ജിക്ക് ബാധകമാകുമ്ബോള്‍ വില 70 രൂപ വരെയായി കുറയുമെന്നാണ് ഉത്പാദകര്‍ അറിയിച്ചിരിക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ എല്‍.എന്‍.ജി ഉപയോഗിക്കുമ്ബോള്‍ ഉണ്ടാകാവുന്ന നേട്ടത്തെക്കുറിച്ച്‌ പഠിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ബറോ‌ഡയിലെത്തി വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക