സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ താലൂക്ക് ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. 19 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി അക്ഷരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകളാണ് അക്ഷര. ഞായറാഴ്ച വൈകീട്ട് 4.30ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രിയില്‍ നിര്‍മ്മാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണു കിടക്കുന്ന നിലയിലാണ് അക്ഷരയെ തൊഴിലാളികള്‍ കണ്ടത്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തുകയായരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായായിരുന്നു. സുഹൃത്തുക്കള്‍ വഴിയും മറ്റും പൊലീസ് അന്വേഷണം നടത്തി. ഇതിനിടെയാണ് സൈബര്‍ സെല്‍ വഴി മൊബൈല്‍ ലൊക്കേഷന്‍ പരിശോധനയില്‍ ബത്തേരിയില്‍ തന്നെയാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരവേയാണ് മൃതദേഹം കണ്ടെത്തിയത്.

പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അക്ഷര. മാതാവ്: വിദ്യ. സഹോദരന്‍: അക്ഷയ്. യുവതിയുടെ മരണത്തില്‍ അസ്വഭാവികതകള്‍ ഉണ്ടോയെന്നത് അടക്കം വിശദമായി പൊലീസ് അന്വേഷിക്കും. സംഭവത്തിന്റെ ഞെട്ടലിലാണ് അക്ഷരയുടെ സുഹൃത്തുക്കളും ബന്ധുക്കളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക