തിരുവനന്തപുരം: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഉസ്താദിന്റെ പെണ്‍സുഹൃത്തും പിടിയില്‍. പൂവാര്‍ തെക്കേത്തെരുവ് ലബ്ബാ ഹൗസിന്‍ ഫാത്തിമയെ (27) ആണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒന്നാം പ്രതിയും പൂവാര്‍ ജമാഅത്തിലെ മുന്‍ മദ്രസ അദ്ധ്യാപകനുമായ മുഹമ്മദ് ഷാഫി (27) നേരത്തെ പിടിയിലായിരുന്നു.ഫാത്തിമയുടെ ശബ്‌ദത്തിലുള്ള ഫോണ്‍കാള്‍ റെക്കാഡ് ചെയ്‌ത് വീട്ടമ്മയുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പ്രചരിപ്പിക്കുകയായിരുന്നു പ്രതികള്‍. ഫാത്തിമയുടെ കാള്‍ഹിസ്റ്ററി എഡിറ്റ് ചെയ്‌ത് വീട്ടമ്മയുടെ നമ്ബരും പേരും ചേര്‍ത്ത ശേഷം സ്ക്രീന്‍ ഷോട്ടും ഓഡിയോയും പ്രചരിപ്പിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ: മദ്രസയില്‍ രണ്ടാം ക്‌ളാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ക്ലാസില്‍ വരാത്തതിനെപ്പറ്റി തിരക്കാന്‍ അമ്മയെ ഫോണില്‍വിളിച്ച അദ്ധ്യാപകന്‍ നമ്ബര്‍ സേവ് ചെയ്‌ത് ഇവരെ നിരന്തരം ശല്യപ്പെടുത്തി. ഇത് രൂക്ഷമായതോടെ വീട്ടമ്മ പരാതിയുമായി ജമാഅത്തിന് മുന്നിലെത്തി. തുടര്‍ന്ന് അദ്ധ്യാപകനെ പുറത്താക്കി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു എഡിറ്റ് ചെയ്‌ത് സ്ക്രീന്‍ ഷോട്ടും കാള്‍ റെക്കാ‌ഡിംഗും ജമാഅത്ത് ഗ്രൂപ്പിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ജമാഅത്തിലെ വിശ്വാസികള്‍ രണ്ട് ചേരിയിലാവുകയും പ്രശ്‌നം സംഘര്‍ഷത്തിന്റെ വക്കോളമെത്തുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്‌.ഒ എസ്.ബി പ്രവീണിന്റെ നേതൃത്വത്തില്‍ എസ്.ഐ തിങ്കള്‍ ഗോപകുമാര്‍, എ.എസ്.ഐ ഷാജികുമാര്‍, എസ്.സി.പി.ഒമാരായ പ്രഭാകരന്‍, മിനി, സി.പി.ഒ രാജി എന്നിവര്‍ ചേര്‍ന്നാണ് ഫാത്തിമയെ അറസ്റ്റ് ചെയ്‌തത്. പിന്നീട് പ്രതിയെ ജാമ്യത്തില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക