തിരുവനന്തപുരം: ആനാട് സുനിത കൊലക്കേസിലെ പ്രതി ജോയ് എന്ന ജോയ് ആന്റണി മനോവൈകൃതമുള്ളയാളാണെന്ന് ജോയിയുടെ രണ്ടാം ഭാര്യ മിനി മൊഴി നല്‍കിയിരുന്നു. ജോയ് ഇതുവരെ നാല് വിവാഹം കഴിച്ചിട്ടുണ്ട്. നാലു വിവാഹങ്ങളിലായി അഞ്ച് കുട്ടികളുമുണ്ട്. ജോയിയുടെ മനോവൈകൃതത്തിന്റെ വിവരങ്ങള്‍ മിനി തുറന്നുപറഞ്ഞത് കേസില്‍ നിര്‍ണായകമായി.

ശാരീരികമായി ബന്ധപ്പെടുമ്ബോള്‍ പ്രതി തന്റെ മൂക്കില്‍ ശക്തിയായി ഇടിക്കുമെന്നും മൂക്കില്‍നിന്ന് ചോര വരുമ്ബോള്‍ വിചിത്രമായി പെരുമാറുന്നത് പതിവായിരുന്നെന്നും മിനി മൊഴി നല്‍കി. മറ്റുള്ളവരെ വേദനിപ്പിച്ച്‌ ആനന്ദം കണ്ടെത്തുകയായിരുന്നു പ്രതിയുടെ മുഖ്യ വിനോദം. തന്റെ തലമുടിക്ക് ചുറ്റിപ്പിടിച്ച്‌ വട്ടംകറക്കി തെങ്ങില്‍ ഇടിക്കുമായിരുന്നു. തിളച്ച എണ്ണയില്‍ തന്റെ കൈ പ്രതി മുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മിനി വിചാരണവേളയില്‍ പൊള്ളിയ കൈ കോടതിയില്‍ ഉയര്‍ത്തിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിനിയുമായുള്ള ബന്ധം നിലനില്‍ക്കേയാണ് മൂന്നാം ഭാര്യയായ സുനിതയെ ജോയി വിവാഹം ചെയ്തത്. വിധി കേള്‍ക്കാന്‍ ജോയിയുടെ നാലാം ഭാര്യ കോടതിയിലെത്തിയിരുന്നു. വിധി കേട്ട് ഇവര്‍ കോടതി മുറിക്കുപുറത്തിറങ്ങി കരയുന്നുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക