കോഴിക്കോട്: ഒരു കോഴിമുട്ടയില്‍ പോലും ജാതിയും മതവും നോക്കുന്ന ഒരു സമൂഹമായി മാറുകയാണോ നമ്മള്‍. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വലിയ വിവാദം നടക്കുന്ന സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ഇതാ ഒരു പുതിയ ഐറ്റം. ‘ഇന്ത്യന്‍ ഇസ്ലാമിക്ക് എഗ്സ്’ എന്ന പേരിലുള്ള കോഴിമുട്ട വിപണിയില്‍ എത്തിയതാണ് സോഷ്യല്‍ മീഡിയില്‍ പൊരിഞ്ഞ ചര്‍ച്ചയാവുന്നത്. എങ്ങനെയാണ് ഒരു കോഴിമുട്ട ഇസ്ലാമിക്ക് എഗ്ഗ് ആയി മാറുന്നത് എന്ന ചോദ്യത്തിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഇതിനെതിരെ നിരവധി ട്രോളുകള്‍ ഉയരുന്നുണ്ട്.

അഞ്ചു നേരം നിസ്‌കരിച്ച്, റംസാന്‍ മാസം നോമ്ബ് നോറ്റ് ജീവിക്കുന്ന കോഴികളില്‍ നിന്ന് കിട്ടുന്ന മുട്ടകള്‍ മാത്രം ആണ് ഇവിടെ വില്പനക്ക് വെക്കുന്നത് എന്നാണ് ട്രോള്‍. അതേസമയം കേവലം തമാശയായി തള്ളാന്‍ കഴിയുന്ന കാര്യമല്ല ഇതെന്നും, ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തെ മതവത്ക്കരിക്കുക എന്ന കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ ജാതി നോക്കിക്കൊണ്ടുള്ള, കലോത്സവ നോണ്‍ വെജ് വിവാദം വലിയ രീതിയിലുള്ള ധ്രുവീകരണത്തിലേക്കാണ് സമൂഹത്തെ കൊണ്ടുപോയത്. ഇസ്ലാമിക് മുട്ടയിലും സമാനമായ രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ ഇസ്ലാമിക മതമൗലികവാദം പിടിമുറക്കുന്നതിന്റെ കൃത്യമായ സൂചനയായിട്ടാണ് എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഇതിനെ വിലയിരുത്തുന്നത്. ’15വര്‍ഷം മുമ്ബ് വരെപ്പോലും കേരളത്തില്‍ ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് ഉണ്ടായിരുന്നില്ല. ഓണവും, ക്രിസ്മസും, റംസാനുമെല്ലാം ജനം ആഘോഷിച്ചിരുന്നു. ഇവയൊന്നും ആഘോഷിക്കരുതെന്നും മതപ്രഭാഷകര്‍ പറയാറുണ്ടായിരുന്നില്ല. മുസ്ലിം സ്ത്രീകള്‍ ഈ രീതിയില്‍ കണ്ണുപോലും കാണാതെ പര്‍ദക്കുള്ളില്‍ കയറിയിട്ടുമില്ല. ഇപ്പോള്‍ സ്ത്രീകളെ ലേഡി ഡോക്ടര്‍ ചികിത്സിക്കുമെന്നും, ഹലാല്‍ ബിസിസനസ് എന്നും മറ്റുമുള്ള ധാരാളം ബോര്‍ഡുകള്‍ മലബാറില്‍ കാണാം. പതുക്കെ പതുക്കെ ഇസ്ലാമിക മൗലികവാദം സമൂഹത്തിന്റെ നാനാ തുറകളിലും എത്തുന്നതിന്റെ സൂചനയാണിത്. ഈ ഇസ്ലാമിക്ക് മുട്ടയെ അങ്ങനെ ചിരിച്ചുതള്ളാന്‍ കഴിയില്ല. ”- സാദിഖ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് സാദിക്കലി പത്തായക്കടവന്‍ ഇങ്ങനെ കുറിക്കുന്നു:

‘അഞ്ചു നേരം നിസ്‌കരിച്ച്‌, റംസാന്‍ മാസം നോമ്ബ് നോറ്റ് ജീവിക്കുന്ന കോഴികളില്‍ നിന്ന് കിട്ടുന്ന മുട്ടകള്‍ മാത്രം ആണ് ഇവിടെ വില്‍പ്പനക്ക് വെക്കുന്നത്. മാത്രവല്ല കോഴികള്‍ കോഴിപ്പണി നടത്തുന്നതിന് മുമ്ബും മുട്ട ഇടുന്നതിനും മുമ്ബും ബിസ്മി ചൊല്ലുന്നുണ്ട് എന്ന് കടയുടമ ഉറപ്പിച്ചു പറയുന്നു. കോഴികള്‍ കൃത്യമായി നിസ്‌കരിക്കുന്നുണ്ടോ എന്ന് നോക്കാന്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിട്ടുണ്ട്. ഏതെങ്കിലും കോഴി നിസ്‌ക്കാരം മുടക്കിയാല്‍ ഉടനെ ബിസ്മി ചൊല്ലി അറുത്തു ബിരിയാണി വെക്കും. അത് പേടിച്ചു എല്ലാ കോഴികളും കൃത്യമായി നിസ്‌കരിക്കുന്നു. രണ്ടു ആഴ്ച മുമ്ബ്, ഉമ്മു കുല്‍സു എന്ന കോഴിയും അവളുടെ കാമുകന്‍ ബീരാനും ബിസ്മി ചൊല്ലുന്നതിനു മുമ്ബ് ബന്ധപ്പെട്ടു എന്ന് പറഞ്ഞു കല്ല് എറിഞ്ഞു രണ്ടിനെയും കൊലപ്പെടുത്തി.”- ഇങ്ങനെയാണ് പത്തായക്കടവന്‍ തന്റെ പോസ്റ്റ് അവസാനിപ്പികകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക