കണ്ണൂര്‍: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലക്ഷദ്വീപ് എംപി ടി.പി മുഹമ്മദ് ഫൈസലിനെ അയോഗ്യക്കാനാക്കിയതോടെ ലക്ഷദ്വീപല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ബിജെപിയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള ത്രികോണ പോരാട്ടത്തിനാണ് ലക്ഷദ്വീപില്‍ കളമൊരുങ്ങുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ ഇറക്കി ലക്ഷദ്വീപ് പാര്‍ലമെന്റ് മണ്ഡലം പിടിച്ചെടുക്കാനുള്ള അണിയറ നീക്കത്തിലാണ് ബിജെപി.

എന്‍.സി.പിയാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി ലക്ഷദ്വീപില്‍ നിന്നും വിജയിക്കുന്നത്. 2014, 2019 തെരഞ്ഞെടുപ്പുകളില്‍ എന്‍.സി.പിയുടെ ഇടി.പി മുഹമ്മദ് ഫൈസലാണ് വിജയിച്ചത്. പതിറ്റാണ്ടുകളിലായി കോണ്‍ഗ്രസ് കുത്തകയാക്കി വെച്ചിരുന്ന സീറ്റ് ടി.പി മുഹമ്മദ് ഫൈസലിലൂടെ എന്‍.സി.പി പിടിച്ചെടുക്കുകയായിരുന്നു.ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ളചര്‍ച്ചകളും അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ എന്‍.സി.പി ആരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുമെന്നാണ് നിര്‍ണായകം. മുതിര്‍ന്ന നേതാവായ അബ്ദുല്‍ മുത്തലിബിനാണ് സാധ്യതയെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നാഷനിലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. അര്‍ഫകോയ അര്‍ഫ മിറാജിനും സാധ്യതയുണ്ട്. ഫൈസലിനെപ്പോലെ യുവരക്തമാണെന്നതും ലക്ഷദ്വീപിലെ ലഫ്. ഗവര്‍ണര്‍ പ്രഫുല്‍ കോട പട്ടേലിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ മുന്‍നിര നായകാനാണെന്നതും അഡ്വ. അര്‍ഫ കോയ അര്‍ഫ മിറാജിന് കൂടുതല്‍ സാധ്യതയേറാനുള്ള ഘടകങ്ങളിലൊന്നാണ്.

അതേ സമയം എന്തുവന്നാലും ഇക്കുറി ലക്ഷദ്വീപ് പിടിച്ചെടുക്കണമെന്ന തീരുമാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ഇതിനായി ബി.ജെ. പി ദേശീയ വൈസ് ചെയര്‍മാനായ എ.പി അബ്ദുള്ളക്കുട്ടിയെ തന്നെ കളത്തിലിറക്കുമെന്നാണ് സൂചന. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയായി നല്‍കിയത് ലക്ഷദ്വീപിന്റെ ചുമതലയായിരുന്നു.അവിടെ താമസിച്ചു പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ് അബ്ദുള്ളക്കട്ടി. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കി സംഘടനാ ശേഷി പാര്‍ട്ടി ലക്ഷദ്വീപില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചപ്പോലെ കണ്ണൂരിന്റെ അത്ഭുതകുട്ടിയായി ലോക്സഭയില്‍ രണ്ടുവട്ടമെത്തിയ അബ്ദുള്ളക്കുട്ടിക്ക് അത്ര എളുപ്പമാകില്ലെന്നാണ് വിവരം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി ഹംദുള്ള സയ്യിദ് വന്നാല്‍ ദ്വീപ് രാഷ്ട്രീയത്തിന്റെ ചിത്രം മാറിവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പതിറ്റാണ്ടുകളോളം ലക്ഷദ്വീപ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി. എം സയ്യിദിന്റെ മകനാണ് ഹംദുള്ള. പിതാവിന്റെ മരണ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഹംദുള്ള എംപിയായി വന്‍ഭൂരിപക്ഷത്തോടെയാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.പി. എം സെയ്ദിന്റെ മകളുടെ ഭര്‍ത്താവ് സാനിഷിനെ അക്രമിച്ചു പരുക്കേല്‍പ്പിച്ച കേസിലാണ് ടി.പി മുഹമ്മദ് ഫൈസല്‍ പത്തുവര്‍ഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷിക്കപ്പെട്ടത്. കവരത്തി കോടതിയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് ഫൈസല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ളോക്കല്‍ തടവുശിക്ഷഅനുഭവിച്ചു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക