എറണാകുളം തേവയ്ക്കലില്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. തേവയ്ക്കല്‍ സ്വദേശി സുനിത അഫ്സലിനെതിരെയാണ് കേസ്. പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

തേവയ്ക്കല്‍ കൊളോട്ടി മൂല മൈതാനത്ത് വച്ച്‌ വച്ചാണ് സുനിത പതിനൊന്ന് വയസുകാരന്‍ സഹദിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ സുനിതയുടെ മകനും സഹദും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിലിടുപെട്ട സുനിത ആറാം ക്ലാസില്‍ പഠിക്കുന്ന തേവയ്ക്കല്‍ സ്വദേശി സഹദ് അബ്ദുല്‍ സലാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മര്‍ദ്ദനത്തില്‍ സഹദിന് ചതവുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സഹദിനെ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. സഹദിന്‍റെ പിതാവിന്‍റെ പരാതിയില്‍ തൃക്കാക്കര പൊലീസ് സുനിതയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക