മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്. വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘര്‍ഷം. കാറില്‍ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയെയും സംഘത്തെയും ധ്യാനകേന്ദ്രത്തിലുള്ളവര്‍ തല്ലിച്ചതച്ചായി പരാതിയില്‍ പറയുന്നു. ഇന്നലെയാണ് സംഭവം. അവിടെ താമസിക്കുന്ന വിശ്വാസികളാണ് ഷാജിയെ മര്‍ദിച്ചത്.

നേരത്തെ ഷാജിയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. ഷാജി ഈ ധ്യാനകേന്ദ്രത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. വ്യാഴാഴ്ച ഷാജിയും കുടുംബവും കാറില്‍ അവിടെയെത്തിയപ്പോള്‍ ധ്യാനകേന്ദ്രത്തിലുള്ള സ്ത്രീകള്‍ ഉള്‍പ്പടെ മര്‍ദിക്കുകയായിരന്നു. മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും തൃശൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക