തെങ്കാശി: കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലുവയസുകാരിയെ കോരിയെടുത്ത് സഞ്ചാരി. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിന് രക്ഷകനായത് തൂത്തുക്കുടി സ്വദേശിയായ സഞ്ചാരി ആണ്. കുറ്റാലത്ത് കുളിക്കുന്നതിനിടെ ആണ് നാല് അവയസുകാരി ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് സംഭവം. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകള്‍ ഹരിണി(4) ആണ് ഒഴിക്കല്‍പ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും. പ്രധാന വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ കുട്ടികള്‍ക്കു കുളിക്കാനുള്ള സ്ഥലത്ത് രണ്ട് കുട്ടികളേയും ആക്കിയിട്ട് ഭര്‍ത്താവും ഭാര്യയും വെള്ളച്ചാട്ടത്തിലേക്കു പോയി. കുട്ടികള്‍ കുളിക്കുന്നതിനിടെ നല്ല ഒഴുക്കുള്ള സ്ഥലത്തേക്ക് എത്തിപ്പെട്ടു. ഇവിടെനിന്നും കാല്‍വഴുതി ഹരിണി താഴേയ്ക്കു ഒഴുകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ ശക്തമായ ഒഴുക്കാണ് ഇവിടെ ഉണ്ടായിരുന്നത്. കുട്ടി ഒഴുകുന്നതു കണ്ട് കുളിക്കാനെത്തിയവര്‍ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാര്‍ സാഹസികമായി താഴേക്കെത്തി കുട്ടിയെ രക്ഷിച്ചു. മുഖത്ത് ചെറിയ പരുക്കേറ്റ ഹരിണിയെ തെങ്കാശി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി ആശപത്രിയില്‍ നിന്നും വിട്ടെങ്കിലും, കുട്ടി ഭയം വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു.

നല്ല ഒഴുക്കുള്ള സ്ഥലങ്ങളില്‍ കുട്ടികളെ തനിച്ചാക്കിയിട്ടു പോകരുതെന്ന് തമിഴ്നാട് പൊലീസിന്റെ അറിയിപ്പ് ഉള്ളതാണ്. ഒഴുക്ക് കൂടുതലായി ഉള്ളപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം മാത്രമേ കുട്ടികളെയും കുളിക്കാന്‍ അനുവദിക്കാറുള്ളൂ. അതേസമയം, ആഴം കുറഞ്ഞ സ്ഥലമെന്നു കരുതിയാണ് ഹരിണിയെ ഇവിടെ കുളിക്കാന്‍ വിട്ടതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം.

കുറ്റാലത്ത് 5 മാസം മുന്‍പ് ഒഴുക്കില്‍പ്പെട്ട് ഒരു വനിത മരിച്ചിരുന്നു. അന്ന് മൂന്നു പേരാണ് ഒഴുക്കില്‍പ്പെട്ടതെങ്കിലും മറ്റു രണ്ടു പേരെ നാട്ടുകാര്‍ രക്ഷിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടതോടെ ഒഴുകിപ്പോവുകയായിരുന്നു. അതിനുശേഷം 5 ദിവസം കുറ്റാലത്തെ വെള്ളച്ചാട്ടങ്ങളെല്ലാം അടച്ചിട്ടിരുന്നു.കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് തെങ്കാശി ജില്ലയിലെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവിടങ്ങള്‍.

പൊതുവെ അപകടരഹിതമായ ഇവിടെ ഒഴുക്കില്‍പ്പെടുന്നത് നിത്യ സംഭവമാണ്. പഴയ കുറ്റാലത്ത് ആണ് ഒഴുക്കില്‍പ്പെടാന്‍ സാധ്യതയുള്ള സ്ഥലം. സാഹസിക കുളികളില്‍ ഏര്‍പ്പെട്ടാല്‍ അപകടം ഉറപ്പാണ്. വഴുക്കലുള്ള പാറയാണ് ഈ ഭാഗങ്ങളിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക