തൃശൂര്‍: ഗുരുതര പരിക്കേറ്റ് വഴിയരികില്‍ കിടന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. തൃശൂര്‍ കൈപ്പറമ്ബ് പുറ്റേക്കരയിലാണ് യുവാവിനെ അവശ നിലയില്‍ കണ്ടെത്തിയത്. വലിയപുരക്കല്‍ വീട്ടില്‍ കുഞ്ഞിരാമന്‍റെ മകനും കമ്ബ്യൂട്ടര്‍ എന്‍ജിനീയറുമായ അരുണ്‍ കുമാര്‍ (38) ആണ് മരിച്ചത്. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിലാണ് അരുണിനെ കണ്ടെത്തിയത്.

മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിയേറ്റതായി സംശയിക്കുന്നു. തലയ്ക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണം. പുറ്റേക്കര സ്‌കൂളിന് സമീപത്തുള്ള ഇടവഴിയില്‍ പുലര്‍ച്ചെയാണ് അരുണ്‍ കുമാര്‍ പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അരുണ്‍ പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങള്‍ വരാന്‍ സാധ്യതകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം അന്വേഷിക്കുകയാണെന്ന് പേരാമംഗലം പൊലീസ്‌ വ്യക്തമാക്കി .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക