സാവോപോളോ: ഫുട്ബോള്‍ മാന്ത്രികന്‍ പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അര്‍ബുദ ബാധിതനായ പെലെ ഈ ക്രിസ്മസ് ദിനത്തില്‍ ആശുപത്രി കിടക്കയിലാണ്. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ട്. അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന തന്റെ അച്ഛനെ കെട്ടിപ്പിടിച്ച്‌ കിടക്കുന്ന മകളുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മകള്‍ നാസിമെന്‍റോ തന്നെയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സാവോപോളോയിലെ ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രമാണ് മകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഒരു രാത്രി കൂടി ഒരുമിച്ച്‌” എന്ന അടിക്കുറിപ്പോടെയാണ് ഹൃദ്യമായ ചിത്രം മകള്‍ നാസിമെന്‍റോ പങ്കുവെച്ചത്. 82 വയസ്സുള്ള പിതാവിനെ കെട്ടിപ്പിടിച്ച്‌ നെഞ്ചില്‍ കിടക്കുകയാണ് മകള്‍. തന്റെ മകളുടെ നെറുകില്‍ പെലെ ചുംബിക്കുന്നതും ചിത്രത്തില്‍ കാണാം. “ഞങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്, പോരാട്ടത്തിലും വിശ്വാസത്തിലും. ഒരു രാത്രി കൂടി ഒരുമിച്ച്‌” എന്നാണ് നാസിമെന്‍റോ കുറിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്‍റീന ടീമിനെ പെലെ അഭിനന്ദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക