നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച്‌ ഭര്‍ത്താവ്. തക്കലയ്‌ക്ക് സമീപം പരക്കോട്ടില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിന്‍സയെ(31) ആണ് ഭര്‍ത്താന് എബനേസര്‍(35) വെട്ടിക്കൊലപ്പെടുത്തിയത്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു പ്രിന്‍സ. ഇതിന്റെ തുടര്‍ച്ചയായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

മൂന്ന് മാസം മുന്‍പാണ് പ്രിന്‍സ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നത്. കോഴ്‌സിന് ചേര്‍ന്നതിന് പിന്നാലെ പ്രിന്‍സയുടെ വസ്ത്രധാരണത്തില്‍ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും തമ്മില്‍ പതിവായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പ്രിന്‍സയുടെ പിതാവ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് പോകാനായി രണ്ട് പേരും ഒരുമിച്ചാണ് ഇറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പോകുന്ന വഴിയിലും വാക്കുതര്‍ക്കമുണ്ടാവുകയും, എബനേസര്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച അരിവാള്‍ എടുത്ത് പ്രിന്‍സയെ വെട്ടി വീഴ്‌ത്തുകയുമായിരുന്നു. പ്രിന്‍സയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും എബനേസര്‍ രക്ഷപെട്ടിരുന്നു. തലയ്‌ക്ക് സാരമായി പരിക്കേറ്റ പ്രിന്‍സ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട എബനേസര്‍ വീട്ടിലെത്തിയ ശേഷം ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി വിട്ടാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ജെബ ശോഭന്‍(14), ജെബ ആകാശ്(13) എന്നിവരാണ് ഇവരുടെ മക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക