സ്വപ്നം കണ്ട വേദിയില്‍, തന്റെ ആരാധ്യപുരുഷനൊപ്പം കളിക്കുമ്ബോള്‍ ജൂലിയന്‍ ആല്‍വാരസിന്റെ കാലുകള്‍ക്ക് വേഗതയേറും! അത്തരമൊരു മാജിക്കിനാണ് ഇന്നലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്. ഖത്തര്‍ ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ എത്തിയപ്പോള്‍ അത് ജൂലിയന്‍ ആല്‍വാരസിന്റെയും ലയണല്‍ മെസിയുടെയും ദിവസമായിരുന്നു.

ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ആല്‍വാരസ് തന്റെ സ്വപ്നത്തെ കുറിച്ച്‌ സംസാരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ലോകകപ്പില്‍ കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് കുഞ്ഞു ആല്‍വാരസ് പറയുന്നു. ആരാണ് ആരാധ്യപുരുഷന്‍ എന്ന ചോദ്യത്തിന് മെസിയുടെ പേരാണ് ആല്‍വാരസ് പറയുന്നത്. ലോകകപ്പില്‍ മെസിക്കൊപ്പം കളിക്കുന്നത് സ്വപ്നം കണ്ട ആല്‍വാരസ് ഇന്നലെ ക്രൊയേഷ്യയ്ക്ക് എതിരെയുള്ള സെമി ഫൈനലില്‍ രണ്ടു ഗോളുകളാണ് നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആല്‍വാരസും മെസിയും ചേര്‍ന്നൊരുക്കിയ മൂന്നാമത്തെ ഗോള്‍ കവിത പോലെ മനോഹരമായൊരു കാഴ്ചയായിരുന്നു. എതിരാളികള്‍ക്കിടയിലൂടെ പന്ത് കാലില്‍ കൊരുത്ത് മിന്നല്‍കുതിപ്പ് നടത്തിയ മെസി പന്ത് ആല്‍വാരസിനു കൈമാറുന്നതും മെസിയുടെ അധ്വാനത്തെ ഗോള്‍വലയിലേക്ക് ആല്‍വാരസ് പറത്തിവിട്ടതും ഏറെ തിളക്കമാര്‍ന്ന കാഴ്ചയായിരുന്നു. മെസിയുടെ തോളോടുതോള്‍ ചേര്‍ന്ന് അര്‍ജന്റീനയെ മുന്നോട്ടു നടത്തിയ ആല്‍വാരിസിനെ അഭിനന്ദിക്കുകയാണ് കായികപ്രേമികള്‍ ഇപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക