പണം തട്ടിയെടുത്തെന്ന്‌ ആരോപിച്ച്‌ ആര്‍എസ്‌എസ് നേതാവിന്റെ വീട്ടില്‍- ബിജെപി പ്രവര്‍ത്തകയായ യുവതി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ആര്‍എസ്‌എസ് ശാരീരിക്‌ പ്രമുഖും പൂതക്കുളം നിധി ബാങ്ക് ഭരണസമിതി അംഗവുമായ പൂതക്കുളം ചെക്കന്റഴികം അനൂപിന്റെ വീട്ടിലാണ് ശനി ഉച്ചയോടെ കലയ്‌ക്കോട് സ്വദേശിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ശനി രാവിലെ പത്തിനാണ്‌ യുവതി അനൂപിന്റെ വീട്ടിലെത്തിയത്‌. തന്റെ കൈയില്‍നിന്ന്‌ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അനൂപ്‌ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അനൂപ് വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോകുകയുംചെയ്‌തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീടാണ്‌ യുവതിയെ അനൂപിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. സംഭവസമയം അനൂപിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നു. യുവതിയെ കാണാതായതോടെ മുറിയിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ജനല്‍വഴി നോക്കിയപ്പോഴാണ്‌ തൂങ്ങിയനിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌, പ്രദേശവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച്‌ യുവതിയെ രക്ഷപ്പെടുത്തി. ഇവര്‍ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക