ദുബായില്‍ വച്ച്‌ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈന്‍ ഉടന്‍ നാട്ടിലേക്കു തിരിക്കും. ഒരിക്കല്‍ എക്സിറ്റ് അടിച്ചതിനാല്‍ പുതിയ വീസയ്ക്കുള്ള നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. കോക്പിറ്റില്‍ കയറാനിടയായത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഷൈന്‍ ടോം പറയുന്നത്.

ഇന്നലെ റിലീസായ ‘ഭാരത സര്‍ക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടന്‍ ദുബായില്‍ എത്തിയത്. വിമാനത്തിനകത്ത് ഒാടി നടന്ന നടന്‍ പിന്നീട് പിന്നിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടക്കുകയും തുടര്‍ന്ന് കോക്പിറ്റില്‍ കയറാന്‍ ശ്രമിക്കുകയുമായിരുന്നു. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കി. വിമാനത്താവള പൊലീസിനു കൈമാറുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച്‌ എയര്‍ ഇന്ത്യാ വിമാന അധികൃതരാണ് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയത്. ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഷൈന്‍ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍സീനു ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സര്‍ക്കസ്. ഡിസംബര്‍ ഒന്‍പതിന് ചിത്രം തിയറ്ററുകളിലെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക