ലോകകപ്പിലെ രാജാക്കന്മാര്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകുകയുള്ളൂ; ബ്രസീല്‍. 5 തവണ ലോകകിരീടത്തില്‍ മുത്തമിട്ട കാനറിപ്പട ഇന്ന് ആറാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് അരങ്ങേറുന്ന മത്സരത്തില്‍ സെര്‍ബിയ ആണ് ടിറ്റെയുടെയും സംഘത്തിന്റെയും എതിരാളികള്‍.
താരനിബിഡമാണ് ബ്രസീല്‍ സ്ക്വാഡ്. സൂപ്പര്‍ താരം നെയ്മറില്‍ തുടങ്ങി ഗോള്‍കീപ്പര്‍ അലിസണ്‍ വരെ നീളുന്ന മഞ്ഞക്കുപ്പായക്കാരെ എതിരാളികള്‍ ആരാണെങ്കില്‍ പോലും അല്പം ഭയക്കാതെ നിര്‍വാഹമില്ല. 2 മികച്ച ഇലവനുകള്‍ ഇറക്കാന്‍ മാത്രം സ്ക്വാഡ് ഡെപ്ത് അവര്‍ക്ക് ഉണ്ട്. എടുത്ത് പറയുവാന്‍ ആണെങ്കില്‍ സ്ക്വാഡിലെ 26 താരങ്ങളുടെയും പേര് എടുത്ത് പറയേണ്ടി വരും.
മറുവശത്ത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ബ്രസീലുമായി ഒരേ ഗ്രൂപ്പില്‍ വന്നതിന്റെ ക്ഷീണത്തിലാണ് സെര്‍ബിയ. എങ്കിലും യൂറോപ്യന്‍ ലീഗുകളിലെ ശ്രദ്ധേയരായ ഒരുപിടി താരങ്ങള്‍ അവരുടെ നിരയിലുമുണ്ട്. ക്യാപ്റ്റന്‍ ഡൂസാന്‍ റ്റാഡിച്ച്, ലൂക്കാ ജൊവിച്ച്, ഡൂസാന്‍ വ്ലഹോവിച്ച്, അലക്സാണ്ടര്‍ മിത്രോവിച്ച്, ഫിലിപ് കോസ്റ്റിച്ച്, മിലിങ്കോവിച്ച് സാവിച്ച് തുടങ്ങിയവരാണ് സെര്‍ബിയന്‍ ടീമിന്റെ കരുത്ത്. അതുകൊണ്ടുതന്നെ ബ്രസീലിനെ ഒന്ന് വിറപ്പിക്കാനുള്ള മരുന്നൊക്കെ അവരുടെ പക്കലുമുണ്ട്. എന്നാല്‍ ഏത് നിമിഷവും തകര്‍ന്നേക്കാവുന്ന തരത്തിലുള്ള പ്രതിരോധമാണ് അവര്‍ക്ക് തലവേദന.
എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്കിന്ന് കാണുവാന്‍ കഴിയുമെന്ന് ഉറപ്പാണ്. ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന് ഉള്‍പ്പെടെ വേദിയാകുന്ന ലൂസൈല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ബ്രസീലിന്റെ സുല്‍ത്താനും സംഘവും ഇന്ന് ഖത്തറില്‍ വരവറിയിക്കുമോ അതോ സെര്‍ബിയ കാനറികളുടെ ചിറകരിയുമോ എന്നെല്ലാം നമുക്ക് കാത്തിരുന്നു കാണാം.
മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.