എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി രാജ്യ പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്ന് ഡോ.ശശി തരൂര്‍ എം പി. മര്‍കസില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം ഉസ്താദിന്റെ മനസ്സും മനോഭാവവും അറിയാന്‍ കഴിഞ്ഞ ഒരാളാണ് ഞാന്‍. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന മര്‍കസ് സ്ഥാപനങ്ങളും വിദ്യാര്‍ഥികളും രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനം ചെയ്യുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയിലൂടെ ഡോ.അംബേദ്‌കര്‍ ആഗ്രഹിച്ചതുപോലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സന്തോഷത്തോടെ വസിക്കാന്‍ സാധിക്കുന്ന ഇന്ത്യക്ക് വേണ്ടിയാവണം നമ്മുടെ പ്രവര്‍ത്തനം. എല്ലാ ജാതിമത വിഭാഗങ്ങളെയും ഒന്നായിക്കാണുന്ന സമീപനം ഉണ്ടാകുമ്ബോഴേ സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യം ഉണ്ടാവൂ. എങ്കിലേ രാജ്യത്തിന് ഒന്നാമതെത്താന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്റും പ്രധാനാധ്യാപകനുമായ കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരെ അദ്ദേഹം ചടങ്ങില്‍ അനുസ്മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം കെ രാഘവന്‍ എം പി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്‌ഹരി, സി യൂസുഫ് ഹൈദര്‍, മജീദ് കക്കാട് സംബന്ധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക