ഫരീദാബാദില്‍ യുവതിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. നേപ്പാള്‍ സ്വദേശിയായ മനോജിനെയാണ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

നവംബര്‍ എട്ടിനാണ് ഫരീദാബാദ് സെക്ടര്‍ ഏഴിലെ പാര്‍ക്കില്‍ 25കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനങ്ങളിലാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയത്. പാര്‍ക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍മാണത്തൊഴിലാളിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട ശേഷം പാര്‍ക്കിലിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വരുന്നതിനിടെ മനോജ് പാര്‍ക്കില്‍ ഒറ്റയ്ക്ക് ഇരുന്നു കരയുന്ന യുവതിയെ കണ്ടു. കാര്യം തിരക്കിയപ്പോളാണ് ഭര്‍ത്താവുമായിയുള്ള പ്രശ്നങ്ങള്‍ പറഞ്ഞത്. പിന്നാലെ പ്രതി യുവതിയെ ആശ്വസിപ്പിച്ച്‌ വിവാഹാഭ്യര്‍ത്ഥന നടത്തുകയും ലെെംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിക്കുകയും ചെയ്യുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ച്‌ പ്രതി യുവതിയെ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ബഹളം വച്ച യുവതിയുടെ തല മതിലില്‍ ഇടിപ്പിച്ചു. ചോരയൊലിച്ച്‌ നിലത്തുവീണതോടെ ദുപ്പട്ടയെടുത്ത് കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ കഴുത്തില്‍ ദുപ്പട്ട മുറുക്കിയ ശേഷവും ലെെംഗികാതിക്രമം നടത്തി. കൂടാതെ സമീപത്തുകിടന്ന ഫ്‌ളോര്‍ വെെപ്പറിന്റെ കെെപ്പിടി യുവതിയുടെ സ്വകാര്യഭാഗത്ത് കുത്തിക്കയറ്റി ക്രൂരത കാട്ടിയതായും പൊലീസ് പറഞ്ഞു. ഇതിനുശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

പാര്‍ക്കിലെത്തിയ മറ്റൊരാളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിത്രങ്ങള്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് യുവതിയെ തിരിച്ചറിഞ്ഞത്.പാര്‍ക്കിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരാള്‍ ധൃതിയില്‍ നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മനോജിനെ തിരിച്ചറിയുകയായിരുന്നു. പ്രതിക്കെതിരേ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക