കൊച്ചി: കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്‌ട്രിക് ബോട്ട്സ് വികസിപ്പിച്ച ‘സ്രാവ് ‘ മികച്ച സോളാര്‍ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാര്‍ഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറും ഭൗതികശാസ്ത്രജ്ഞനുമായ ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. വാണിജ്യ ഫെറി അവാര്‍ഡ് വിഭാഗത്തില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള നോമിനേഷനുകള്‍ ഉണ്ടായിരുന്നു.

വൈക്കം തവണക്കടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവാള്‍ട്ടിന്റെ 75 സീറ്റുകളുള്ള സൗരോര്‍ജ ഫെറി ആദിത്യ 2020 ലെ ഗുസ്താവ് ട്രൂവേ അവാര്‍ഡ് നേടിയിരുന്നു. സോളാര്‍ മത്സ്യബന്ധന ബോട്ടുകള്‍ രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തുണയാവുമെന്ന് നവാള്‍ട്ട് സ്ഥാപകനും സി.ഇ.ഒയുമായ സന്ദിത് തണ്ടാശേരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

50 കിലോമീറ്റര്‍ പരിധിയില്‍ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് അനുയോജ്യമാണ് സ്രാവ് . ആറ് പേര്‍ക്ക് ഇതില്‍ ജോലി ചെയ്യാം. സാധാരണ ബോട്ടിന്റെ ഇന്ധനച്ചെലവ് ഏകദേശം മൂന്നു ലക്ഷം രൂപ വരുമ്ബോള്‍ ഇതിന്റ ഊര്‍ജ ബില്ല് പതിനായിരത്തില്‍ താഴെയായിരിക്കുമെന്നും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക