ബംഗാളി നടി ഐന്‍ഡ്രില ശര്‍മ അന്തരിച്ചു. 24 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇന്ന് ഒരു മണിയോടെയാണ് മരിച്ചത്.

മുര്‍ഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. ജിയോണ്‍ കാതി, ജുമൂര്‍, ജിബാന്‍ ജ്യോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. രണ്ടു വട്ടം അര്‍ബദ ബാധിതയായ ഇവര്‍ 2015ലാണ് അഭിനയ രംഗത്തേക്ക് തിരച്ചെത്തിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലുകളിലോ എല്ലുകള്‍ക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂര്‍വ തരം ക്യാന്‍സറായ എവിങ്ങിസ് സാര്‍ക്കോമയാണ് ഐന്‍ഡ്രില ശര്‍മ്മയ്ക്ക് ബാധിച്ചത്. ശസ്ത്രക്രിയയിലൂടെയും കീമോറേഡിയേഷനിലൂടെയും അവര്‍ ചികിത്സ തേടിയിരുന്നു. സമീപ കാലത്ത് സഭ്യസാച്ചി ചൗധരിക്കൊപ്പം ‘ഭാഗാര്‍’ വെബ്‌സീരീസില്‍ അഭിനയിച്ചിരുന്നു. നടിയുടെ മരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക