അങ്കാറ: തുര്‍ക്കിയിലെ മതനേതാവും ടിവി അവതാരകനുമായ അദ്നാന്‍ ഒക്തറിന് 8,658 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ ഇസ്താംബൂള്‍ ക്രിമിനല്‍ കോടതി. മതപരമായ ചര്‍ച്ചകള്‍ നടത്തുന്ന പരുപാടിയുടെ അവതാരകനാണ് അദ്നാന്‍ ഒക്തര്‍. അല്‍പവസ്ത്രധാരികളും അമിത മേക്കപ്പിട്ടതുമായി സ്ത്രീകള്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ചു എന്ന കുറ്റത്തിനാണ് കോടതി ഇദ്ദേഹത്തിന് കടുത്ത ശിക്ഷ വിധിച്ചത്. തുര്‍ക്കിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസമാണ് അദ്നാന്‍ ഒക്തറിന് കോടതി വിധിച്ചത്.

അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ ഉള്‍പ്പെട്ട ഒരു ടെലിവിഷന്‍ ഷോയ്ക്ക് നേതൃത്വം നല്‍കുകയും പൂച്ചക്കുട്ടികള്‍ എന്ന് വിളിക്കുകയും ചെയ്തെന്നാണ് ഇദ്ദേഹത്തിന് എതിരായ പരാതിയില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യ്തതിനും, വഞ്ചന, ചാരപ്രവര്‍ത്തനം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഹാരുണ്‍ യഹ്യ എന്ന പേരില്‍ അറിയപ്പെടുന്ന 66 കാരന് ഉല്‍പ്പടെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. അന്ന് ഒക്തറിനെ 1,075 വര്‍ഷം തടവിന് ശിക്ഷ വിധ്ച്ചിരുന്നത്. എന്നാല്‍ നിയമപരമായ കുറവുകള്‍ ചൂണ്ടിക്കാട്ടി മേല്‍ കോടതി വീണ്ടും വിചാരണയ്ക്ക് വിധിക്കുകയായിരുന്നു.സ്വന്തം ചാനലായ A9 ടിവി യില്‍ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര ടോക്ക് ഷോയുടെ അവതരാകനായിരുന്നു ഒക്തര്‍. മതപരമായ ചര്‍ച്ചകളോടോപ്പം പോപ്പ് സംഗീതത്തില്‍ നൃത്തം ചെയ്യുന്ന സ്ത്രീകളും ടോക്ക് ഷോയില്‍ ഉണ്ടാകാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒക്താര്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. ഒക്താര്‍ അവരുടെ ചാനലില്‍ ജോലി ചെയ്യുന്ന സ്ത്രികളെ ലൈംഗികപരമായി ഉപയോഗിച്ചിട്ടുണ്ടെന്ന് നിരവധി സ്ത്രീകള്‍ ആരോപിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒക്തറിന്റെ വീട് പരിശോധിച്ചപ്പോള്‍ 69,000 ഗര്‍ഭ നിരോധന ഗുളികകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക