വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരി നല്‍കി വിവിധ ജില്ലകളിലായി നിരവധി പേര്‍ പീഡിപ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് പീഡന വിവരം കണ്ടെത്തിയത്. സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് ഒമ്ബതുപേരെ അറസ്റ്റ് ചെയ്തു. നിലവില്‍ 21 പ്രതികളാണുള്ളത്. കേസിലെ മുഖ്യ പ്രതി കൊല്ലം സ്വദേശി ഡൊണാള്‍ഡ് എന്നയാള്‍ സമാനമായ കേസില്‍ നിലവില്‍ റിമാന്‍ഡിലാണ്.
ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 4 വരെയുള്ള കാലത്താണ് പീഡന പരമ്ബര അരങ്ങേറിയത്. പെണ്‍കുട്ടി എറണാകുളത്തിനു പുറമെ കൊല്ലം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലുമെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു. രാസലഹരിയുള്‍പ്പെടെ നല്‍കിയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഒടുവില്‍ തിരുവനന്തപുരത്ത് ഒരു മാളിനു സമീപത്തു നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി നിര്‍ഭയ ഹോമിലേക്കു മാറ്റിയ കുട്ടി ഒരു മാസത്തിനു ശേഷമാണ് പീഡന വിവരം പറഞ്ഞത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നാല് പേരെയും പാലാരിവട്ടം സ്റ്റേഷനില്‍ അഞ്ച് പേരെയുമാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ചക്കാമ്ബാടം ജോഷി തോമസ് (40), ആലുവ ചൂര്‍ണിക്കര കരിപ്പറമ്ബില്‍ വീട്ടില്‍ കെ.ബി. സലാം (49), തൃശ്ശൂര്‍ മണ്ണുത്തി കാളത്തോട് കാക്കശേരി വീട്ടില്‍ അജിത് കുമാര്‍ (24), പത്തനംതിട്ട കൂരംപാല ഓലക്കാവില്‍ വീട്ടില്‍ മനോജ് സോമന്‍ (34) എന്നിവരെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ മാക്കാലിക്കടവ് പൂന്തുറ ചിറയില്‍ ഗിരിജ (52), പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ടില്‍ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടില്‍ നിഖില്‍ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്ബില്‍ ബിജിന്‍ മാത്യു (22) എന്നിവര്‍ പാലാരിവട്ടം സ്റ്റേഷനില്‍ അറസ്റ്റിലായി.