ന്യൂഡല്‍ഹി : ഒരുമിച്ച്‌ താമസിച്ചുവരികയായിരുന്ന പെണ്‍സുഹൃത്തിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം. 26 കാരിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ അഫ്താബ് അമീന്‍ പൂനാവാലയാണ് പിടിയിലായത്. യുവതിയുടെ മൃതദേഹം ഇയാള്‍ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പലഭാഗങ്ങളിലായി എറിഞ്ഞ് കളയുകയായിരുന്നു.

മുംബൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയുടെ കോള്‍ സെന്ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് പൂനാവാലയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച്‌ താമസിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ ഡല്‍ഹിയിലേക്ക് ഒളിച്ചോടുകയായിരുന്നു. ഡല്‍ഹിയിലെ മെഹ്റൗലിയിലുള്ള ഫ്‌ലാറ്റില്‍ താമസം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെയ് 18 നാണ് കൊല നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയെ ഇയാള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടി നുറുക്കുകയായിരുന്നു. ഇത് സൂക്ഷിച്ച്‌ വെക്കാന്‍ ഫ്രിഡ്ജും വാങ്ങി.അടുത്ത 18 ദിവസങ്ങളിലായി ഇയാള്‍ ശരീരത്തിന്റെ ഒരോ ഭാഗങ്ങളും വിവിധ സ്ഥലങ്ങളിലായി എറിഞ്ഞുകളഞ്ഞു. രാത്രി 2 മണിക്കാണ് കൃത്യം നടത്താറുള്ളത്. ഓരോ ദിവസവും ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ഇവ എറിഞ്ഞു കളഞ്ഞത്.

ഏറെ നാളായി മകള്‍ ഫോണ്‍ വിളിക്കാതായതോടെ പിതാവ് വികാസ് മദന്‍ ഡല്‍ഹിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫ്‌ലാറ്റിലെത്തി അന്വേഷിച്ചെങ്കിലും മുറി പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെയാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൂനവാലയെ പിടികൂടിയത്. യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നതിന് വേണ്ടി ശ്രമങ്ങള്‍ നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക