ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ച് മകള്‍ രോഹിണി ആചാര്യ. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നവംബര്‍ 20നും 24നും ഇടയില്‍ ലാലു പ്രസാദ് വൃക്ക മാറ്റിവെയ്ക്കലിനായി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. കുടുംബാംഗങ്ങളാണ് വിവരം അറിയിച്ചത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ആര്‍ജെഡി നേതാവ് ഇപ്പോള്‍ ജാമ്യത്തിലാണ്. 74 കാരനായ ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. വൃക്ക സംബന്ധമായ രോഗത്തിന് പുറമെ മറ്റ് രോഗങ്ങളും അദ്ദേഹത്തെ അലെട്ടുന്നുണ്ട്. നിലവില്‍ ഡല്‍ഹിയിലാണ് ലാലു പ്രസാദ് യാദവ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക