ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരയ്ക്കൊപ്പം ചാകരക്കോളുപോലെ മത്തി കൂട്ടമായി പൊന്നാനി കടപ്പുറത്തേക്ക് അടിയുകയായിരുന്നു. പൊന്നാനി അഴിമുഖം മുതല്‍ പുതുപൊന്നാനി തീരം വരെ പെടയ്ക്കണ മത്തി വന്നടിഞ്ഞു. സംഭവമറിഞ്ഞ ആളുകള്‍ ബക്കറ്റും കൊട്ടയും കവറുമൊക്കെയായി തീരത്തേക്ക് പാഞ്ഞെത്തി.

ടണ്‍ കണക്കിന് മത്തിയാണ് ആളുകള്‍ വാരിയെടുത്തത്. ശനിയാഴ്ച 12 മുതല്‍ ഒരു മണിക്കൂറോളം പ്രതിഭാസം തുടര്‍ന്നു. ഏതാണ്ട് പൂര്‍ണ വളര്‍ച്ചയിലെത്തിയ മത്തിയാണ് കൂട്ടത്തോടെ തിരയ്ക്കൊപ്പം കരയിലേക്ക് അടിഞ്ഞത്. ജില്ലയില്‍ കഴിഞ്ഞ മാസവും സമാനമായ പ്രതിഭാസമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക