അന്‍പത്തിനാലുകാരിയെ കൂറ്റന്‍ പെരുമ്ബാമ്ബ് വിഴുങ്ങി. 22 അടി നീളമുള്ള ഭീകരന്‍ പെരുമ്ബാമ്ബാണ് ജറാ എന്ന് പേരുള്ള സ്ത്രീയെ വിഴുങ്ങിയത്. വീടിനടുത്തുള്ള കാട്ടില്‍ റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഇറങ്ങിയ ജറയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു.

തുടര്‍ന്ന് സംശയം തോന്നിയ പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് അസ്വാഭാവികമായ രീതിയില്‍ പെരുമ്ബാമ്ബിനെ കണ്ടത്. സംശയം ബലപ്പെട്ടതോടെ പാമ്ബിന്റെ വയര്‍ കീറി പരിശോധിച്ചു. ആശങ്ക ഉറപ്പിക്കുന്ന രീതിയില്‍ ജറയുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് മണിക്കൂര്‍ കൊണ്ടാണ് സ്തീയെ പെരുമ്ബാമ്ബ് വിഴുങ്ങിയിട്ടുണ്ടാവുകയെന്ന് ഗ്രാമമുഖ്യന്‍ പ്രതികരിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് 27 അടി നീളമുള്ള മറ്റൊരു കൂറ്റന്‍ പെരുമ്ബാമ്ബിനെ പരിസരത്ത് കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഇത് കാട്ടിലേക്ക് രക്ഷപ്പെട്ടു കാണുമെന്നും, ജനങ്ങള്‍ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക