തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്തു കൊണ്ടാണ് ഇത് വെറും സാംപിള്‍ മാത്രാണെന്ന് സ്വപ്‌ന വ്യക്തമാക്കിയത്. കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നില്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാനും സ്വപ്‌ന വെല്ലുവിളിച്ചു. അപ്പോള്‍ മറ്റ് തെളിവുകള്‍ താന്‍ ഹാജരാക്കാമെന്നും സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം സ്വപ്‌ന പുറത്തുവിട്ട ചിത്രങ്ങളില്‍ അസ്വഭാവാകമായി ഒന്നുമല്ല താനും. സ്പീക്കറുടെ ഓഫീസില്‍ ഒപ്പം ശരത്തിനൊപ്പം സന്ദര്‍ശിച്ച ചിത്രങ്ങളാണുള്ളത്. കൂടാതെ ശ്രീരാമകൃഷ്ണന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. റെമി മാര്‍ട്ടിന്‍ മദ്യത്തിന്റെ ഒരു ബോട്ടിലിന്റെ ചിത്രമാണ് ഒപ്പം നല്‍കിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പുറത്തുവിട്ട ശേഷം മറ്റു ചിത്രങ്ങളും പുറത്തുവിടുമെന്ന വെല്ലുവിളിയാണ് സ്വപ്‌ന നടത്തിയിരിക്കുന്നത്.
ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ‘ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടിയും ഓര്‍മപ്പെടുത്താലണിത്. ഇതൊന്നും ഓര്‍മ്മയില്ലെങ്കില്‍ എനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കൂ. ബാക്കി തെളിവുകള്‍ ഞാന്‍ കോടതിയില്‍ ഹാജരാക്കിക്കൊള്ളാം’ എന്നായിരുന്നു സ്വപ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഇന്ന് രാവിലെ സ്വപ്നയുടെ വാദങ്ങള്‍ തള്ളിക്കൊണ്ട് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഔദ്യോഗിക വസതിയില്‍ ഒറ്റയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കാണ് ശ്രീരാമകൃഷ്ണന്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയത്.ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാന്‍ ഭര്‍ത്താവും മകനുമൊത്താണ് സ്വപ്ന വന്നിട്ടുള്ളതെന്നും ശ്രീരാമകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നു.സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരോടെങ്കിലും ഒറ്റയ്ക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ല. ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് നടത്തുന്ന തലത്തിലേയ്ക്ക് തരംതാഴാന്‍ മാത്രം സംസ്‌കാര ശൂന്യനല്ല താനെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
ചിത്രങ്ങൾ എവിടെ വെച്ച് എടുത്തത്?
മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഒറ്റയ്ക്ക് നിൽക്കുന്ന ചിത്രങ്ങളാണ് സ്വപ്നം പുറത്തുവിട്ടവയിൽ കൂടുതലും. ഇതെല്ലാം സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ വച്ച് എടുത്തതാണ് എന്ന് ആരോപണമാണ് സ്വപ്നം ഫേസ്ബുക്കിൽ ഉന്നയിച്ചിരിക്കുന്നത്. അർദ്ധരാത്രി എടുത്ത ചിത്രങ്ങൾ, മദ്യപാനത്തിനായി തയ്യാറെടുക്കുന്ന സമയത്തുള്ള ചിത്രങ്ങൾ, മദ്യപിക്കാൻ വെച്ചിരിക്കുന്ന കുപ്പി എന്നീ അടിക്കുറിപ്പുകളോടെ പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ നിന്നുള്ളതാണ് എന്നാണ് സ്വപ്നയുടെ അവകാശവാദം.
അർത്ഥം മയക്കത്തിൽ എടുത്ത് സ്പീക്കറുടെ ഒരു സെൽഫിയും, പൂർണ്ണ ബോധത്തിൽ എടുത്ത ഒരു സെൽഫിയും സ്വപ്ന ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെ സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിയായ ഒരു യുവതിയുടെ പക്കൽ എങ്ങനെ എത്തിയെന്ന് ചോദ്യങ്ങളാണ് കേരള രാഷ്ട്രീയം ചർച്ച ചെയ്യേണ്ടത്. കാരണം സ്പീക്കറുടെ സ്വകാര്യചിത്രങ്ങൾ പബ്ലിക് ഡൊമൈനിൽ ഉള്ളവയല്ല എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ ഈ ചിത്രങ്ങൾക്ക് പിന്നിൽ എന്തോ കഥ ഉണ്ടാകും എന്ന് സംശയം സ്വാഭാവികമാണ്. ആ കഥകൾ സ്വപ്ന പറയുന്ന കഥകൾ തന്നെയാണോ എന്നതാണ് പുറത്തു വരേണ്ട സത്യം. ഈ ചിത്രങ്ങളെ കുറിച്ച് വ്യക്തമായ ഒരു വിശദീകരണം മുൻ സ്പീക്കർ നൽകാത്തിടത്തോളം കാലം സ്വപ്നയുടെ വാദഗതികൾക്ക് വിശ്വാസ്യത കൂടും.