ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നു ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭ എം. സിംഗിന്റെ സിംഗിള്‍ ബെഞ്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയത്.
funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ
ആധുനീക ഇന്ത്യന്‍ സമൂഹം ഒരേ കാഴ്ച്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തുന്നവരാണ്. മതത്തിന്റെയും ജാതിയുടെയും പരന്പരാഗതമായ അതിര്വരന്പുകള് അവഗണിക്കപ്പെടുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് ഇപ്പോഴേ നിലവിലുണ്ടെന്ന മട്ടിലാണ് സമൂഹത്തില്‍ പല മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജസ്റ്റീസ് പ്രതിഭ എം. സിംഗ് ചൂണ്ടിക്കാട്ടി.
പല സമുദായങ്ങളിലും ഉള്ളവരുടെ കേസുകള്‍ പരിഗണിക്കുന്പോള്‍ വ്യക്തിഗത നിയമങ്ങളുമായി ബന്ധപ്പെട്ട് കോടതി ആശയക്കുഴപ്പത്തിലാകുന്നുണ്ട്. അതുകൊണ്ട് തന്നെ വിവാഹം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം എന്നീ വിഷയങ്ങളില്‍ ഒരു ഏകീകൃത സിവില്‍ കോഡ് വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.