കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി മലപ്പുറം സ്വദേശിനി കൂടി രംഗത്ത് എത്തിയതോടെ ഒടിടി പ്ലാറ്റ്ഫോമിന്റെ മറവില്‍ നടന്നത് പച്ചയായ നീല ചിത്ര നിര്‍മ്മാണമെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംവിധായികക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഒരു യുവാവ് പരാതിയുമായി എത്തിയതിനു പിറകെയാണ് മലപ്പുറം സ്വദേശിനി കൂടി രംഗത്ത് വന്നിരിക്കുന്നത്. ഭീഷണിക്കു വഴങ്ങി അശ്ലീലചിത്രത്തില്‍ അഭിനയിച്ച തോടെ വീട്ടില്‍നിന്നു പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശിനിയായ യുവതി, രണ്ടു വയസ്സുള്ള കുഞ്ഞുമായി ആഴ്ചകളായി റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ അന്തിയുറങ്ങുകയായിരുന്നു എന്ന മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
അതേസമയം, ‘അഡല്‍റ്റ്സ് ഒൺലി’ അശ്ലീല സിനിമയില്‍ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പോലീസ് കേസ് എടുത്തു.അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ എസ്മ, സംവിധായിക ലക്ഷ്മി ദീപ്ത എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. താന്‍ അഭിനയിച്ച അശ്ലീല ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആദ്യം രംഗത്ത് വരുകയായിരുന്നു.
തുടര്‍ന്നാണ് അതെ ചിത്രത്തില്‍ അക്ഷരം പോലുമറിയാത്ത തന്നെ അഗ്രിമെന്റില്‍ ഒപ്പിടുവിച്ച് കബളിപ്പിച്ച് അഭിനയിപ്പിച്ച് ചതിച്ചതായി പറഞ്ഞു യുവതി രംഗത്ത് വരുന്നത്.ംയുവാവിന്റെ പരാതിയില്‍ മാത്രമാണ് പോലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായത്. അതും പച്ചയായ നീല ചിത്ര നിര്‍മ്മാണം നടന്ന ആസൂത്രിത സംഭവത്തില്‍ ഗുരുതരമല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്.