ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റില്‍. ഇടപ്പള്ളി ടോളില്‍ ഹോമിയോ സോണ്‍-1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോര്‍ത്ത് താമരശ്ശേരി വീട്ടില്‍ ടി.എന്‍.നവാസ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 10നു യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.യുവതി 2014ല്‍ നഗരത്തില്‍ ജോലി ചെയ്യുമ്ബോഴാണ് നവാസിനെ പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിലാണു നവാസ് ഇടപ്പള്ളി ടോളില്‍ ഹോമിയോ സോണ്‍-1 എന്ന സ്ഥാപനം ആരംഭിച്ചത്. നവാസിനു ഹോമിയോ മരുന്നുകളെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. നവാസിനു ഷോപ് തുടങ്ങാനുള്ള സഹായം നല്‍കിയത് യുവതിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടപ്പള്ളി ടോളില്‍ ഹോമിയോ സോണ്‍-1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോര്‍ത്ത് താമരശ്ശേരി വീട്ടില്‍ ടി.എന്‍.നവാസ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 10നു യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.യുവതി 2014ല്‍ നഗരത്തില്‍ ജോലി ചെയ്യുമ്ബോഴാണ് നവാസിനെ പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിലാണു നവാസ് ഇടപ്പള്ളി ടോളില്‍ ഹോമിയോ സോണ്‍-1 എന്ന സ്ഥാപനം ആരംഭിച്ചത്. നവാസിനു ഹോമിയോ മരുന്നുകളെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. നവാസിനു ഷോപ് തുടങ്ങാനുള്ള സഹായം നല്‍കിയത് യുവതിയാണ്.

ഇടപ്പള്ളിയിലെ തന്റെ ഹോമിയോ ഷോപ്പില്‍ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞ് 2021 മാര്‍ച്ചില്‍ യുവതിയെ വിളിച്ചു വരുത്തി. അവിടെ വച്ച്‌ നവാസ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം നിരന്തരം തുടര്‍ന്നു. പിന്നീട് വഴങ്ങാതെ വന്നപ്പോള്‍ മര്‍ദ്ദിച്ചു. ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിവര്‍ത്തിയില്ലാതെ അഞ്ച് ലക്ഷം രൂപ നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക