ലണ്ടന്‍: യു എസ്‌ എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്ബത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിച്ചു. തിങ്കളാഴ്ച രാത്രി യൂറോ 0.9554 ഡോളറായി കുറഞ്ഞു, 2002 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ബ്രിട്ടീഷ് പൗണ്ടിന് ഇതിലും കനത്ത നഷ്ടം നേരിട്ടു. പൗണ്ട് സ്റെറര്‍ലിംഗിന്റെ വില 1.0350 ഡോളർ എന്ന റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നു. യൂറോയുടെ തളര്‍ച്ചയ്ക്ക് കാരണം പറയുന്നത് നിലവിലെ പ്രതിസന്ധികളില്‍ നിന്നും ഭൗമരാഷ്ട്രീയ അപകടങ്ങളില്‍ നിന്നും ഡോളര്‍ പ്രയോജനം നേടുന്നതു കൊണ്ടാണന്നാണ്.

യൂറോ സോണിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായ ഇറ്റലിയിൽ വലതുപക്ഷ ദേശീയ ശക്തികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇത് യൂറോ സോണിന്റെയും യൂറോപ്യന്‍ യൂണിയന്റെയും യോജിപ്പിനെക്കുറിച്ച് വിപണികളില്‍ ആശങ്കകള്‍ ഉയര്‍ത്തി. ഇറ്റലി വലത്തോട്ട് മാറിയതിന്റെ അനന്തരഫലങ്ങള്ളും യൂറോയെ തളർത്തുന്നു എന്നും വിപണി നിരീക്ഷകര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ

ആഗോള വിപണിയില്‍ ചരിത്ര തകര്‍ച്ചയാണ് ഇന്ത്യന്‍ രൂപ നേരിടുന്നത് . നിലവില്‍ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്. തകര്‍ച്ച തടയാന്‍ ആര്‍ബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.പണപ്പെരുപ്പം തടയാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നടത്തിയ ഇടപെടലാണ് വലിയ തകര്‍ച്ചയിലേക്ക് രൂപയെ കൂപ്പുകുത്തിച്ചത്.

എന്നാല്‍ വര്‍ഷങ്ങളായി രൂപ നേരിട്ടുകൊണ്ടിരിക്കുന്ന വിലയിടിവ് കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ പരിഷ്കാരങ്ങളെ തുടര്‍ന്നാണെന്നാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മെയിലെ 59.44 എന്ന നിലയില്‍ നിന്നാണ് വന്‍ വിലയിടിവ്. 2008ലെ ആഗോള മാന്ദ്യത്തിലും 2013ലും നേരിട്ട തകര്‍ച്ചയെക്കാള്‍ ഇത്തവണ കാഠിന്യം കൂടാൻ സാധ്യതയേറെയാണ്.

ലോകസാമ്ബത്തികരംഗത്ത് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് ഇന്ത്യന്‍ രൂപയാണെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ വാദം. നിലവിലെ സാഹചര്യത്തെ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍, തകര്‍ച്ച തടയാന്‍ ആര്‍ബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ആര്‍ബിഐയുടെ പുതിയ പണവായ്പാ നയത്തില്‍ അരശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രൂപ ക്ഷയിക്കുന്നത് ഇന്ത്യന്‍ സമ്ബദ് മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും തിരിച്ചടി സൃഷ്ടിക്കും.

കഴിഞ്ഞ എട്ട് വര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ 22 രൂപയോളമാണ് വിലയിടിഞ്ഞത്. 1945ല്‍ ഐഎംഎഫ് രൂപീകരിക്കുമ്ബോള്‍ സ്ഥാപക അംഗമായ ഇന്ത്യയുടെ കറന്‍സിക്ക് മൂന്ന് രൂപ മുപ്പത് പൈസയായിരുന്നു ഡോളറിനോടുള്ള വിനിമയ മൂല്യം. പല കാലങ്ങളിലായി തകര്‍ന്ന് തകര്‍ന്ന് തരിപ്പണമാകുകയാണ് ഇന്ത്യന്‍ രൂപ. ഒരു യൂറോയ്ക്ക് 78.47 ഇന്‍ഡ്യന്‍ രൂപ ലഭിക്കുമ്ബോള്‍ ഒരു പൗണ്ടിന് 87.25 രുപയും ഡോളറിന് 81.64 രുപയുമാണ് വിനിമയ നിരക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക