നിലമ്ബൂര്‍: ആര്യാടന്‍ മുഹമ്മദിന്‍റെ മൃതദേഹം കാണാനെത്തിയ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മൃതദേഹം കണ്ട് മടങ്ങുന്നതിനിടെ വീട്ടുമുറ്റത്തുവെച്ച്‌ പി.സി. ചാക്കോയെ ‘കുലംകുത്തി’ എന്ന് വിളിച്ചായിരുന്നു പ്രതിഷേധം.

കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന പി.സി. ചാക്കോ കഴിഞ്ഞ വര്‍ഷമാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. ആര്യാടന്‍റെ വീട്ടില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ് ‘കുലംകുത്തിക്ക് പോകാന്‍ വഴി കൊടുക്കൂ’ എന്ന് വിളിച്ചുപറഞ്ഞത്. മറ്റു പ്രവര്‍ത്തകര്‍ വിളിച്ചയാളെയുള്‍പ്പെടെ ശകാരിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ട പി.സി. ചാക്കോ മലപ്പുറം ജില്ലയില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയത് ആര്യാടനെപ്പോലെയുള്ളവരാണെന്നും അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താവായിരുന്നെന്നും പറഞ്ഞു. അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ലെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക