കൊച്ചി: ഡി.ജെ പാര്‍ട്ടിക്ക് ഇടയില്‍ ഒരാളെ കുത്തിക്കൊന്നു. കലൂരിലാണ് ഡി.ജെ പാര്‍ട്ടിക്കിടെ പരിപാടി നിയന്ത്രിച്ച ആളെ കുത്തികൊലപ്പെടുത്തിയത്. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേഷാണ്(24) മരിച്ചത്.

രാജേഷിന്‍റെ വയറിലും കൈക്കുമാണ് കുത്തേറ്റത്. ആക്രമണത്തിനിരയായ ഉടനെ രാജേഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി ഒമ്ബതുമണിക്ക് ഡി.ജെ പാര്‍ട്ടി അവസാനിച്ചെങ്കിലും പാര്‍ട്ടിയില്‍ പങ്ക് എടുത്തവരില്‍ ചിലര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും സംഘാടകര്‍ ഇതില്‍ ഇടപെടുകയും ചെയ്തിരുന്നു. ശേഷം പതിനൊന്നുമണിയോടെ സംഘമായെത്തിയ അക്രമികള്‍ സംഘാടകര്‍ ആരെന്ന് ചോദിക്കുകയും രാജേഷിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചതായും സി.സി.ടി.വി കേന്ദീകരിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക