ബംഗളൂരു: തന്റെയും അമ്മയുടേയും നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പ്രതിശ്രുത വരനായ ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശി വികാസ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പ്രതിശ്രുത വധുവായ പ്രതിഭ (25), ഇവരുടെ സുഹൃത്തുക്കളായ സുശീല്‍ (25), ഗൗതം (25), സൂര്യ എന്നിവര്‍ ചേര്‍ന്നാണ് വികാസിനെ കൊലപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വികാസ് മരണമടഞ്ഞത്. ബെ​ഗൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ​സെപ്തംബര്‍ 10നാണ് സംഭവം. മര്‍ദനത്തിനു ശേഷം ​ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വികാസ് പിന്നീട് കോമയിലേക്ക് പോവുകയും സെപ്തംബര്‍ 14ന് മരണപ്പെടുകയുമായിരുന്നു. ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിനാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഷീലിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രതികള്‍‍ കൃത്യം നടത്തിയത്. ക്രൂരമായി പരിക്കേറ്റ വികാസിനെ ഇവര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട വികാസും യുവതിയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഒരുമിച്ചു താമസിച്ചുവരികയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വിവാഹത്തിന് ബന്ധുക്കളുടെ അനുമതിയും ലഭിച്ചു. ഒരുമിച്ചു താമസിക്കുന്നതിനിടെ, വികാസ് യുവതിയുടേയും അമ്മയുടേയും ന​ഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നു.

ഏതാനും ദിവസം മുമ്ബ് യുവതി, ഈ ന​ഗ്നചിത്രങ്ങള്‍ ഇന്‍‍സ്റ്റ​ഗ്രാമില്‍ കാണുകയും ഇതേക്കുറിച്ച്‌ വികാസിനോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ തമാശയ്ക്ക് ചെയ്തതാണന്നായിരുന്നു മറുപടി. മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് ഇയാള്‍ തന്റെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കവുമുണ്ടായി.

ഇതോടെ, മനഃപ്രയാസത്തിലായ യുവതി സുഹൃത്തായ സുശീലിനോട് ഇക്കാര്യം വെളിപ്പെടുത്തുകയും തുടര്‍ന്ന് വികാസിനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തി വികാസിനെ മര്‍ദിക്കുകയായിരുന്നു. നിലംതുടയ്ക്കുന്ന മോപ്പ് ഉള്‍പ്പെടെ ഉപയോ​ഗിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് ഇവര്‍തന്നെ അബോധാവസ്ഥയില്‍ വികാസിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുക്രൈനില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ വികാസ് രണ്ട് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് പുതിയ ജോലിക്കായി ബെംഗളൂരുവിലേക്ക് വന്നത്. ചെന്നൈ സ്വദേശിനിയായ പ്രതിഭ ആര്‍ക്കിടെക്‌ട് ആയാണ് ബെം​ഗളുരുവില്‍ ജോലി ചെയ്തിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക