ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലില്‍ നിന്ന് സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നു. വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകനെയും പിടികൂടി.

രണ്ടു പേരും ഷിംലയിലെ റോഹ്‌റു സ്വദേശികളാണ്. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 60ഓളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം ചോര്‍ന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇന്ന് വലിയ പ്രതിഷേധത്തിനാണ് ക്യാമ്ബസ് സാക്ഷ്യം വഹിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ഥിനികളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം പുറത്തുവന്നതോടെയാണ് ദേശീയ വാര്‍ത്തയായി മാറിയത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥിനി ആശുപത്രിയിലാണ്. 23കാരനായ സണ്ണി മേത്തയാണ് അറസ്റ്റിലായത്. ഇയാള്‍ വീഡിയോ പുറത്തുവിട്ട വിദ്യാര്‍ഥിനിയുടെ നാട്ടുകാരനും കാമുകനുമാണ്. 60 വിദ്യാര്‍ഥിനികളുടെ കുളി ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക