ചെന്നൈ: അമിത വേഗതയിലെത്തിയ കാറിടിച്ച്‌ മലയാളി ഉള്‍പ്പെടെ രണ്ട് വനിതാ ടെക്കികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ ഐടി ഇടനാഴിയില്‍ ഇന്നലെ രാത്രി 11.30യോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് 130 കിലോമീറ്റര്‍ വേഗതയിലെത്തിയ കാറിടിച്ച്‌ മരിച്ചത്.

അപകടത്തില്‍ എച്ച്‌സിഎല്‍ സ്റ്റേറ്റ് സ്ട്രീറ്റ് സര്‍വ്വീസില്‍ അനലിസ്റ്റായി ജോലി ചെയ്യുന്ന ആര്‍.ലക്ഷ്മി(23), എസ്.ലാവണ്യ(23) എന്നിവരാണ് മരിച്ചത്. വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പാലക്കാട് സ്വദേശിനിയാണ് ലക്ഷ്മി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയാണ് ലാവണ്യ. സംഭവത്തില്‍ 20കാരനെ അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം വാഹനത്തിരക്ക് അനുഭവപ്പെടുന്ന പ്രദേശത്ത് സീബ്രാലൈനുകളോ, കാല്‍നടയാത്രക്കാര്‍ക്ക് ഫുട്ട്‌ഓവര്‍ബ്രിഡ്‌ജോ, മീഡിയനില്‍ ബാരിക്കേഡുകളോ സ്ഥാപിക്കാത്തത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക