കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കണമെന്ന് സിപിഎം. പദ്ധതി അനിശ്ചിതത്വത്തിലായതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞു. ആകാശപാത പൊളിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞ പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.

കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണ് ആകാശപാതയെന്ന് ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു. പദ്ധതി മുടങ്ങിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. തിരുവഞ്ചൂര്‍ മാത്രമാണ് പദ്ധതി അനിശ്ചിതത്വത്തിലായതിന് ഉത്തരവാദിയെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകാശപാത അനിശ്ചിതത്വത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് പദ്ധതി പൊളിച്ചു നീക്കണമെന്ന നിലപാട് സിപിഎം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വീഴ്ചയാണ് പദ്ധതി വൈകാന്‍ കാരണമെന്ന വിമര്‍ശനങ്ങളെയും തള്ളുന്ന സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാവായ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതികൂട്ടിലാക്കുകയാണ്. ആകാശപാത പൊളിച്ചു നീക്കണമെന്നു പറയുമ്ബോഴും പദ്ധതിക്കു പിന്നില്‍ അഴിമതി ഉണ്ടെന്ന പ്രചാരണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വം തയാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ആകാശപാത പൊളിച്ച്‌ നീക്കണമെന്ന ഹര്‍ജിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍:

അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി അനുവദിക്കരുതെന്നും കേസില്‍ തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹര്‍ജി സമര്‍പ്പിച്ചത്. പാത നിര്‍മ്മിക്കുന്നത് കാല്‍നട യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചു. ആകാശപാതയ്ക്കായി നിര്‍മ്മിച്ച തൂണുകള്‍ അപകട ഭീഷണിയാണെന്ന വാദം ശരിയല്ലെന്നും പൊതുജന നന്മയ്ക്കായി ആരംഭിച്ച പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ എംഎല്‍എ വ്യക്തമാക്കി. 2016ല്‍ ആണ് കോട്ടയത്തെ ആകാശപാത നിര്‍മാണം ആരംഭിച്ചത്. കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കോടതി കക്ഷി ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക