ചുമ്മാ കേറി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി ക്ലിക്കാകാം.കാശു വാരാം എന്നൊക്കെ സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്. പണി പാളിയാല്‍ രൂപ ഒന്നും രണ്ടുമൊന്നുമല്ല , ലക്ഷങ്ങളാണ് നിങ്ങളുടെ കീശയോട് ബൈ പറയുക. കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കുന്നതിന്‍റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. യൂട്യൂബ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യങ്ങളിലെ വ്ളോഗര്‍മാരെ ലക്ഷ്യം വെച്ചാണ് പുതിയ മാനദണ്ഡങ്ങള്‍ ഇറക്കുന്നതെന്നാണ് സൂചന.

പെയ്ഡ് പ്രമോഷനുകള്‍ നിയന്ത്രിക്കുകയാണ് ഉദ്ദേശം. വ്ളോഗര്‍മാരും മറ്റു ഇന്‍ഫ്ലുവന്‍സര്‍മാരും വിവിധ ബ്രാന്‍ഡുകളുമായി സഹകരിച്ച്‌ പെയ്ഡ് പ്രമോഷനുകള്‍ ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ബ്രാന്‍ഡുകളുമായി സഹകരിച്ച്‌ പണം വാങ്ങി ചെയ്യുന്ന സോഷ്യല്‍ മീഡിയകളുടെ പ്രമോഷനുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി ഫോളോവേഴ്‌സുള്ള വ്ളോഗര്‍മാര്‍ ഒരുപാടുണ്ട്. അവരാണ് വിവിധ ബ്രാന്‍ഡുകളില്‍ നിന്ന് പണം സ്വീകരിച്ച്‌ പ്രമോഷനുകള്‍ കൂടുതലായും നടത്തുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം വ്ളോഗര്‍മാര്‍ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാന്‍ഡിന് മുന്‍തൂക്കം നല്‍കിയാല്‍ അവര്‍ ആ ബ്രാന്‍ഡുമായുള്ള ബന്ധം വിശദികരിക്കേണ്ടി വരും. വരുന്ന 15 ദിവസത്തിനകം എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം.

മാത്രമല്ല, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകള്‍ തിരിച്ചറിയുന്നതിനും അത് തടയുന്നതിനുമുള്ള നടപടികളും വൈകാതെ പുറത്തിറക്കും. വ്ലോഗര്‍മാര്‍ സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിച്ചുവെന്ന് കണ്ടെത്തിയാല്‍ കാത്തിരിക്കുന്നത് വലിയ പിഴയാണ്. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താല്‍ 50 ലക്ഷം വരെയുമാകും പിഴ.

ഡിപ്പാര്‍ട്ട്‌മെന്റ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി (ASCI) ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ഓഹരി ഉടമകളും വ്യാജ റിവ്യൂ സംബന്ധിച്ച്‌ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.വെര്‍ച്വലായി ആയിരുന്നു ചര്‍ച്ച നടത്തിയത്. നിലവില്‍ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഫോളോ ചെയ്യുന്ന സംവിധാനവും ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും മികച്ച രീതികളും പഠിച്ച ശേഷമാണ് നടപടികള്‍ സ്വീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക