ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താമസം പ്രത്യേകം ഒരുക്കിയ കണ്ടെയ്‌നറുകളില്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധി ഒരു കണ്ടെയ്‌നറില്‍ താമസിക്കും, മറ്റുള്ളവര്‍ കണ്ടെയ്‌നറുകള്‍ പങ്കിടും.

ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കണ്ടെയ്‌നറുകള്‍ എല്ലാ ദിവസവും എത്തുന്നയിടത്ത് മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യും. മുഴുവന്‍ സമയ യാത്രക്കാര്‍ റോഡില്‍ വച്ചാകും ഭക്ഷണം കഴിക്കുന്നത്. ഇത്തരത്തില്‍ ആകെ 60 കണ്ടെയ്‌നറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്ര ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങളില്‍ ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. വലിയ ഇടവേളകളില്ലാതെയുള്ള ദീര്‍ഘ പര്യടനം രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഹോട്ടലില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്ഥിരം യാത്രികരായ എല്ലാവര്‍ക്കുമൊപ്പം ലളിത സൗകര്യങ്ങള്‍ മതിയെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ അറിയിച്ചു.

പലയിടങ്ങളിലും വ്യത്യസ്ത കാലാവസ്ഥയും ചുറ്റുപാടുകളും ആയതിനാല്‍ അതിനനുസരിച്ചുള്ള സംവിധാനങ്ങളായിരിക്കും കണ്ടെയ്‌നറുകളില്‍ ഒരുക്കുക. ഇതിനകം 60 കണ്ടെയ്‌നറുകളും കന്യാകുമാരിയിലേക്ക് അയച്ചിട്ടുണ്ട്. രാഹുലിന് ഒപ്പമുള്ള സ്ഥിരം യാത്രക്കാരും കണ്ടെയ്‌നറുകളിലാണ് താമസിക്കുക. എല്ലാവര്‍ക്കും ഒരുമിച്ചുള്ള താമസവും ഭക്ഷണവുമാണ് ഒരുക്കിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക