എറണാകുളം നോർത്ത് പറവൂരിൽ ഭർത്താവിന്റെ വീട്ടിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. പറവൂർ തറ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ അമലയാണ് മരിച്ചത്. ഭർത്താവിന്റെയും അമ്മായിയമ്മയുടെയും പീഡനത്തെ തുടർന്നാണ് മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.

രണ്ടുമാസം ഗർഭിണിയായ അമലയെ ഞായറാഴ്ച ഉച്ചയോടെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനിയായ അമലയുടെയും വടക്കൻ പറവൂരിൽ ഓട്ടോഡ്രൈവറായ രഞ്ജിത്തിന്റെയും വിവാഹം 2020 ഓഗസ്റ്റിലാണ് നടന്നത്. രണ്ടുമാസം തികയും മുൻപേ അമലയെ ഭർതൃവീട്ടുകാർ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് ബന്ധുക്കൾ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് അമലയെ വീട്ടിലേക്ക് അയച്ചത്. വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ അനുവദിച്ചില്ല. അമല ഗർഭിണിയാണെന്ന വിവരം പോലും മറച്ചുവച്ചു. രഞ്ജിത്തിന്റെ കുടുംബം ആരോപണം നിഷേധിച്ചെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയ്യാറായില്ല. പറവൂർ പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഭർത്താവിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക