പള്ളിക്കത്തോട് ആനിക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ അയർക്കുന്നം മറ്റക്കര മണ്ണൂർപള്ളി വാണിയംപുരയിടത്തിൽ ജേക്കബ് തോമസ് (40) ഉന്നത രാഷ്ട്രീയ ബന്ധങ്ങളും സ്വാധീനവുമുള്ള വമ്പൻ സ്രാവ്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇയാൾ. ജോസ് കെ മാണി ലോകസഭ എംപി ആയിരുന്ന കാലഘട്ടത്തിൽ ഇയാൾ അദ്ദേഹത്തിൻറെ പി എ ആയിരുന്നു. നിലവിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സർക്കാർ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇയാൾ എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇയാളെ രക്ഷപ്പെടുത്താനായി അണിയറയിൽ വൻ ചരടുവലികൾ നടക്കുന്നുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

പിടി വീണത് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആനിക്കാട് സ്വദേശിയുടെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നു ദിവസങ്ങളോളമായി വിജിലൻസ് സംഘം, വില്ലേജ് ഓഫിസറെ നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ, ഇയാൾ നേരിട്ട് പണം കൈപ്പറ്റാൻ തയ്യാറായിരുന്നില്ല. ഒടുവിലാണ് വിജിലൻസ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഇയാളെ പിടികൂടിയത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി വി.ആർ രവികുമാർ, ഇൻസ്‌പെക്ടർ രമേശ്, എസ്.ഐമാരായ തോമസ്, കെ.ആർ സുരേഷ്്, സ്റ്റാൻലി തോമസ്, ഗോപകുമാർ, എ.എസ്.ഐ ബേസിൽ പി.ഐസക്ക്, എ.എസ്.ഐ അനിൽകുമാർ, എ.എസ്.ഐ കെ.പി രജനി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ടി.പി രാജേഷ്, അരുൺചന്ദ്, സൂരജ്, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കാൻ റെന്റ് എ കാർ ബിസിനസ്.

കളക്ടറേറ്റിൽ ജോലി ചെയ്യുന്നതിനിടെ ഇയാൾ റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നു. കളക്ടറേറ്റിലെ സഹപ്രവർത്തരായ ചിലരുമായി ചേർന്നാണ് റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നത്. ഇത് കൈക്കൂലിപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുളള നടപടിയാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വില്ലേജ് ഓഫിസർ പിടിയിലായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക