തൃശൂര്‍ : നാട് ഓണാഘോഷത്തിനുള്ള ഒരുക്കം കൂട്ടുമ്ബോള്‍ ഓണാഘോഷം അതിരു കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് അദ്ധ്യാപകരും പി.ടി.എ അടക്കമുള്ള കലാലയങ്ങളിലെ സംഘടനകളും. വിദ്യാലയങ്ങള്‍ക്ക് പുറത്ത് വട്ടമിട്ട് പറപറക്കുന്ന ലഹരിമാഫിയയെ ഭയപ്പാടോടെയാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കാണുന്നത്. പെണ്‍കുട്ടികളെ അടക്കം വലയിലാക്കുന്ന തരത്തില്‍ ലഹരി മാഫിയ വളര്‍ന്നുകഴിഞ്ഞു. ആഘോഷ വേളകളില്‍ വിദ്യാര്‍ത്ഥികളെ വലവീശി പിടിച്ച്‌ കഞ്ചാവ് മയക്കു മരുന്ന് ഉള്‍പ്പെടെ കൈമാറാനുള്ള വലിയ പദ്ധതികളിലാണ് ലഹരി മാഫിയ.

സ്‌കൂള്‍ ആരംഭിക്കും മുമ്ബും വിടുന്ന സമയത്തും നിരവധി പേരാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച്‌ നില്‍ക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് അടക്കം ലഹരി മരുന്ന് കൈമാറാന്‍ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്നുണ്ട്. നിരോധിത ലഹരി വസ്തുക്കള്‍ക്കും കഞ്ചാവിനും അപ്പുറം ന്യൂജെന്‍ ലഹരി മരുന്നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അശ്ലീല ചിത്രം കാട്ടി കുട്ടികളെ തങ്ങളുടെ സംഘത്തിലെത്തിക്കുന്നവരും ഏറെയാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ പ്രെഗനന്‍സി ടെസ്റ്റ് റിസര്‍ട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ച സംഭവവുമുണ്ടായി. കഴിഞ്ഞ എതാനും മാസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപയുടെ മയക്കു മരുന്നുമരുന്നാണ് പിടികൂടിയത്.

വലയിലാക്കാന്‍ ലഹരി മിഠായി

സ്‌കൂള്‍ കുട്ടികളെ ലഹരിയിലേക്ക് ആകര്‍ഷിക്കാന്‍ ലഹരി മിഠായികളാണ് ഇത്തരം സംഘം നല്‍കുന്നത്. കൂടാതെ മൂക്കുപൊടി പോലുള്ള ചില വസ്തുക്കളും വ്യാപകമായി പ്രചരിക്കുപ്പിക്കുന്നു. ഒരു കാലത്ത് അപൂര്‍വമായി മാത്രം പിടിക്കപ്പെട്ടിരുന്ന എം.ഡി.എം.എ പോലുള്ള മാരക ലഹരി മരുന്നുകള്‍ ഇപ്പോള്‍ സ്ഥിരമായി പിടിക്കുന്നു.

പരിശോധന പ്രഹസനം

അദ്ധ്യയന വര്‍ഷം ആരംഭിക്കുമ്ബോള്‍ സ്‌കൂള്‍ തലങ്ങളില്‍ ബോധവത്കരണവും വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പൊലീസ് സാന്നിദ്ധ്യവും ഉണ്ടാകാറുണ്ടെങ്കിലും അത് എതാനും ആഴ്ചകളില്‍ മാത്രമായി ചുരുങ്ങും. ലഹരി വിരുദ്ധ ക്ലബ്ബുകളുടെയും മറ്റും പ്രവര്‍ത്തനം ചുരുക്കം ചില സ്‌കൂളുകളില്‍ മാത്രമാണുള്ളത്. എക്‌സൈസും പൊലീസും പി.ടി.എ കമ്മിറ്റികളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപീകരിക്കുന്ന ജാഗ്രതാ സമിതികളും വാര്‍ഡ് തലങ്ങളില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സമിതികളുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. പലയിടങ്ങളും വാര്‍ഡ്തല സമിതികള്‍ ചേര്‍ന്നിട്ട് മാസങ്ങളായി.

വാട്‌സ് ആപ്പുകളിലും മറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലും കാണുന്ന കാഴ്ചകള്‍ ഭയപ്പെടുത്തുന്നതാണ്. കുട്ടികള്‍ സ്‌കൂളില്‍ പോയി തിരിച്ച്‌ വരുന്നത് വരെ സമാധാനമില്ലാത്ത സ്ഥിതിയാണ്. ഇത്തരം ലഹരി കച്ചവടക്കാര്‍ക്കെതിരെ കഠിനമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചാലേ അല്‍പ്പമെങ്കിലും തടയിടാനാകൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക