ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തുടങ്ങി. വൈകുന്നേരത്തോടെ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് കോടിയേരിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കോടിയേരിയെ ചികിത്സയിക്കുന്നത്. ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാവിലെ പത്തരയോടെ എ.കെ.ജി സെന്‍ററിന്​ തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്ക്​ പോയത്. തുടര്‍ന്ന് പതിനൊന്നരയോടെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു. ഭാര്യ വിനോദിനി ബാലകൃഷ്ണനും മകന്‍ ബിനീഷ്​ കോടിയേരിയും തിരുവനന്തപുര​ത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഒപ്പമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍, എം.എ.ബേബി, എ.കെ.ബാലന്‍, എം.വിജയകുമാര്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. മന്ത്രിയായ കെ.എന്‍.ബാലഗോപാലും കോടിയേരിയെ കാണാനെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക