തൊടുപുഴ കുടയത്തൂരില്‍ ഉരുൾ പൊട്ടലിൽ വീട് തകർന്നു. ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ആദിദേവ് എന്നിവർ മണ്ണിനടിയിൽ കുടുങ്ങി. തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. മറ്റു നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.

പുലർച്ചെ നാലോടെ കുടയത്തൂർ സംഗമം കവലയ്ക്കു സമീപമായിരുന്നു സംഭവം. മണ്ണിനടിയിൽപ്പെട്ട നാലുപേർക്കായി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. എന്നാൽ ഇപ്പോൾ മഴ മാറി. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക