തിരുവനന്തപുരം : വലിയതുറ സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ് ഐയ്‌ക്കും ക്രൈം എസ് ഐയ്‌ക്കും പ്രണയസാഫല്യം. വിലങ്ങാകാന്‍ കാരണങ്ങള്‍ പലതുണ്ടായിട്ടും അവയ്‌ക്കെല്ലാം ജാമ്യം നല്‍കി പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഒന്നിച്ചു. ഒരുമിച്ച്‌ ജോലി ചെയ്യവേ ആണ് ഇരുവരും അടുത്തത്

പിന്നീട് കേസുകള്‍ അന്വേഷിക്കുന്നതിലെയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെയും സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. 2019 ലാണ് അഭിലാഷ് ജോലിയില്‍ പ്രവേശിക്കുന്നത്. അലീന ജോലിയില്‍ പ്രവേശിച്ചത് 2018 ലും. പത്തനംതിട്ട സ്റ്റേഷനില്‍ നിന്നായിരുന്നു അലീന വലിയതുറ സ്റ്റേഷനില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പേയാട് അഭിലാഷ് ഭവനില്‍ ഗവണ്‍മെന്റ് പ്രസില്‍ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ് അഭിലാഷ്. വെട്ടുതുറ അലീന ഹൗസില്‍ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അല്‍ഫോണ്‍സിയയുടെയും മകളാണ് അലീന.അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചതെന്ന് എസ്.ഐ. അഭിലാഷ് പറഞ്ഞു. അതേസമയം ജോലിയോടുള്ള അഭിലാഷിന്റെ ആത്മാര്‍ഥതയും പോസിറ്റീവ് നിലപാടുകളും തന്നെ ആകര്‍ഷിച്ചുവെന്ന്് അലീനയും വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക