തിരുവനന്തപുരം: എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും കോളേജുകളില്‍ അരാജകത്വമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി കൊണ്ടുള്ള ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോട് എസ്.എന്‍.ഡി.പിക്ക് താല്പര്യമില്ലെന്നും, അത് ഇന്ത്യന്‍ സംസ്കാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിസ്ത്യന്‍ കോളേജുകള്‍ ഉണ്ടിവിടെ. മുസ്ലിം കോളേജുകള്‍ ഉണ്ട്. അവിടെ ഒന്നും ചെന്നാല്‍, ആണും പെണ്ണും കെട്ടിപ്പിടിച്ച്‌ നടക്കുന്നതും, ബെഞ്ചിലും ഡെസ്കിലും ഉറങ്ങുന്നതും ഇരിക്കുന്നതും ഒന്നും കാണാന്‍ സാധിക്കില്ല. പക്ഷെ, എന്‍.എസ്.എസിന്റെയോ എസ്.എന്‍.ഡി.പിയുടെയോ കോളേജിനകത്ത് ചെന്നാല്‍ അവിടെയെല്ലാം ഇന്ന് വളരെ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ തലവെച്ചുകൊണ്ട് കിടക്കുന്നു. ആണ്‍കുട്ടി തിരിച്ച്‌ ചെയ്യുന്നു. അവര്‍ കെട്ടിപ്പിടിച്ച്‌ കൊണ്ട് ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇത് രക്ഷാകര്‍ത്താക്കളെ സംബന്ധിച്ച്‌ എത്രത്തോളം വിഷമം ഉണ്ടാക്കുന്നു എന്ന് നാം മനസിലാക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് വേണ്ട എന്ന നിലപാടാണ് എസ്.എന്‍.ഡി.പിക്കുള്ളത്. നമുക്കൊരു സംസ്കാരമുണ്ട്, ഭാരത സംസ്കാരം. നമ്മള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും അല്ല താമസിക്കുന്നത്. ഈ ഭാരതത്തിലെ സംസ്കാരം എന്ന് പറഞ്ഞാല്‍, ആണും പെണ്ണും ഒരുമിച്ചിരുന്ന്, കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു സംസ്കാരമല്ല. യു.ജി.സിയുടെ ലിസ്റ്റില്‍ എന്തുകൊണ്ട് ഒരൊറ്റ ഹിന്ദു കൊളേജുകള്‍ക്ക് പോലും ഗ്രാന്‍ഡ് കിട്ടുന്നില്ല? കുട്ടികള്‍ക്ക് എ ഗ്രേഡ് കിട്ടിയിരുന്നു?’, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക