തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രമാണ് കമൽഹാസന്റെ ‘വിക്രം’. തിയറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം ബോക്‌സ് ഓഫീസ് കളക്ഷൻ അവസാനിക്കുമ്പോൾ ചിത്രം ആഗോളതലത്തിൽ 432.50 കോടി കളക്ഷൻ നേടി. ഇന്ത്യയിൽ നിന്ന് മാത്രം 307.60 കോടിയാണ് നേടിയത്.
ജൂൺ 3 ന് റിലീസ് ചെയ്ത ചിത്രം ഏതാനും ആഴ്ചകൾക്കുള്ളിൽ കോളിവുഡ് ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്തു. രാജമൗലിയുടെ ‘ബാഹുബലി’ ഇതുവരെ തമിഴ്‌നാട്ടിൽ കളക്ഷൻ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഈ റെക്കോർഡും വിക്രം മറികടന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 181 കോടിയാണ് ചിത്രം നേടിയത്.
40.50 കോടി രൂപയാണ് ചിത്രത്തിന്റെ കേരളത്തിൽ നിന്നുള്ള കളക്ഷൻ. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നും 42.60 കോടിയാണ് വിക്രം നേടിയത്. കർണാടകയിൽ നിന്ന് 25.40 കോടിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 27.30 കോടിയും ലഭിച്ചു. നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, മലേഷ്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, യുകെ, ഫ്രാൻസ്, യൂറോപ്പ് തുടങ്ങിയ രാജ്യാന്തര ബോക്‌സ് ഓഫീസിൽ നിന്ന് 124.90 കോടിയാണ് വിക്രം നേടിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയവരും അഭിനയിച്ചിരുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രം നിർമ്മിക്കുന്നത്. ലോകേഷിനൊപ്പം രത്‌നകുമാറാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ഫിലോമിൻ രാജ് എഡിറ്റിംഗും അൻപരിവിന്റെ സംവിധാനവുമാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.