കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ (Kolkata) 18കാരി തന്റെ മുന്‍കാമുകനെ (Boyfriend) വിളിച്ച്‌ വരുത്തി തട്ടിക്കൊണ്ടുപോയതായി (Abduct) പരാതി. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കൊല്‍ക്കത്തയിലെ കെസ്റ്റോപൂര്‍ (Kestopur) സ്വദേശിയായ 18 വയസുകാരിയാണ് മുന്‍ കാമുകനായ തമാല്‍ അധികാരി (22) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയത്. നേരത്തെ അറിയാവുന്നതിനാലാണ് പെണ്‍കുട്ടിയെ കാണാന്‍ പോയതെന്ന് യുവാവ് പിന്നീട് പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയോടൊപ്പം മറ്റ് നാല് യുവാക്കള്‍ കൂടി ഉണ്ടായിരുന്നു. തമാലിനെ കണ്ടയുടന്‍ ഇയാള്‍ തന്റെ കൈയില്‍ നിന്ന് 30,000 രൂപ വാങ്ങിയ ശേഷം തന്നെ പറ്റിച്ച്‌ മുങ്ങുകയായിരുന്നുവെന്ന് ആരോപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭോവാനിപ്പൂരിലെ ലേഡീസ് പാര്‍ക്കിന് സമീപമുള്ള മുറിയിലാണ് യുവാവിനെ ഒളിപ്പിച്ചത്. സംഭവത്തില്‍ ബുധനാഴ്ച പെണ്‍കുട്ടിയെയും ഇപ്പോഴത്തെ കാമുകന്‍ ഉള്‍പ്പെടെ നാല് പേരെയും അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍ തന്നെ ഇവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിന്റെ പിതാവിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവാവിന്റെ പിതാവായ തപനെ (52) വിളിച്ച്‌ പണവുമായെത്താന്‍ പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു.

മകനുമായി ഇനി ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ യുവാവുമായി ഒത്തുതീര്‍പ്പിന് പണം ആവശ്യമാണെന്നുമാണ് യുവാവിന്റെ പിതാവിനോട് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ യുവാവിനെ പെണ്‍കുട്ടി തട്ടിക്കൊണ്ടു പോയതാണെന്ന് പിതാവ് പിന്നീട് തിരിച്ചറിയുകയായിരുന്നു. ആദ്യം ഒരു ലക്ഷം രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത് എന്നാല്‍ പിന്നീട് അത് 30,000 ആക്കുകയായിരുന്നു.

എന്നാല്‍ യുവാവിന്റെ പിതാവ് ഇക്കാര്യം ഫൂല്‍ബഗന്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഫൂല്‍ബഗന്‍ പോലീസ് സ്‌റ്റേഷിലെ ഉദ്യോഗസ്ഥരും ഭവാനിപൂരില്‍ നിന്നുള്ള പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ യുവാവിനെ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക