കണ്ണൂർ: കണ്ണൂർ പൊലീസ് പരിശീലന കേന്ദ്രത്തിന് മുന്നിലെ കാഴ്ച കണ്ട് വഴിയാത്രക്കാരും വാഹനയാത്രക്കാരും ഞെട്ടി. ഒരു സ്ത്രീ തൂങ്ങിമരിച്ചു കിടക്കുന്നു, ചുറ്റും ധാരാളം പോലീസുകാരും പോലീസ് വാഹനവുമുണ്ട്. അകത്ത് കയറിയപ്പോഴാണ് പലർക്കും കാര്യം മനസ്സിലായത്.

കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് എങ്ങനെ അറിയും? ഇൻക്വസ്റ്റ് നടപടികളുടെ ബാലപാഠവുമായി കണ്ണൂർ പൊലീസ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജോർജ് ഫ്രാൻസിസ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. കേസ് റൈറ്റിങ്ങിന്റെ പ്രായോഗിക പാഠങ്ങൾ എന്ന വിഷയത്തിലായിരുന്നു ക്ലാസ്. ഇതിന്റെ ഭാഗമായി ഇൻക്വസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിലെ പരിശീലനം വേറിട്ടതായിരുന്നു. ക്ലാസിനായി രണ്ട് ഡമ്മി മോഡലുകൾ സൃഷ്ടിച്ചു. കെട്ടിയിട്ട് കഴുത്തറുത്ത ഒരു സ്ത്രീയുടെ മാതൃകയും തൂങ്ങിമരിച്ച സ്ത്രീയുടെ മാതൃകയും ഉണ്ടായിരുന്നു. മൃതദേഹം കണ്ട ശേഷം ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചു.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.അലമേഗോ ഐപിഎസ്, അസിസ്റ്റന്റ് കമ്മിഷണർ സദാനന്ദൻ, വിരമിച്ച എസ്ഐമാരായ രവി, ജയചന്ദ്രൻ, ജില്ലാ ഫോറൻസിക് സർജൻ ഡോ.അഗസ്റ്റിൻ എന്നിവർ ക്ലാസെടുത്തു. കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശീലന പരിപാടിയും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

ഓരോ സ്റ്റേഷനിൽ നിന്നും തിരഞ്ഞെടുത്ത 35 പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കുന്നു. പഠനകേന്ദ്രം അക്കാദമി കോഓർഡിനേറ്റർ ഷൈജു മച്ചാത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പോലീസ് ഓഫീസർമാരായ സിനീഷ്, സന്ദീപ് കുമാർ, കൃഷ്ണൻ, രാജേഷ് കാദംബരി, തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക