എറണാകുളം: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടംഗ സംഘം മർദിച്ചതിനെ തുടർന്ന് മരിച്ചു. പറവൂർ കൈപ്പാടി സ്വദേശി വിമൽകുമാർ (54) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആലങ്കോട് കൈപ്പാടി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആക്രമണത്തിൽ മർദനമേറ്റ് കുഴഞ്ഞുവീണ വിമൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശനിയാഴ്ച മരിച്ച വിമൽകുമാറിന്റെ വീടിന് സമീപമാണ് ബൈക്ക് അപകടമുണ്ടായത്. ഈ സമയം മകനും സുഹൃത്തും അപകടത്തിൽപ്പെട്ടവരെ സഹായിക്കുകയായിരുന്നു. ഇവരെ ബൈക്കിൽ കയറ്റിവിട്ടു. പിന്നീട് ബൈക്കിൽ പോയ സംഘം തിരികെയെത്തി വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ആക്രമണം തടയാനെത്തിയ വിമൽകുമാറിനും മർദനമേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മർദനത്തിനിടെ മർദനമേറ്റ വിമൽകുമാർ കുഴഞ്ഞുവീണു. സംഭവത്തിന് ശേഷം ബൈക്കിൽ വന്നവരെ തിരിച്ചറിയാൻ ആലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു കാരണവുമില്ലാതെയാണ് വിമൽകുമാറിനെയും മകനെയും ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക